കണ്ണൂര്‍: കൂത്തുപറമ്പില്‍ ആര്‍എസ്എസ് ശാഖാ ശിക്ഷക് കെ.വി.. ശ്യാം പ്രസാദിനെ മൃഗീയമായ രീതിയില്‍ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതം. വധ ഭീഷണിയുണ്ടെന്ന് പോലീസിനെ അറിയിച്ചിട്ടും അവര്‍ അത് അവഗണിച്ചതും ദുരൂഹമാണ്. കേസില്‍ അനേ്വഷണം നാലു പേരില്‍ അവസാനിപ്പിക്കാനും പോപ്പുലര്‍ ഫ്രണ്ടിന്റെ ജില്ലാ സംസ്ഥാന നേതൃത്വങ്ങളിലേക്ക് അന്വേഷണം എത്താതിരിക്കാനും നീക്കമുണ്ട്.
കാക്കയങ്ങാട്ടെ ഐടിഐയിലെ വിദ്യാര്‍ത്ഥിയും എബിവിപി പ്രവര്‍ത്തകനുമായിരുന്ന ശ്യാം തീവ്ര ഇസ്ലാമിക സംഘടനകള്‍ നടത്തുന്ന രാഷ്ട്രവിരുദ്ധവും, സാമൂഹ്യവിരുദ്ധവുമായ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിച്ചിരുന്നു. അതിനാല്‍ നാളുകളായി അവരുടെ നിരീക്ഷണത്തിലായിരുന്നു. പോപ്പുലര്‍ഫ്രണ്ട്-എസ്ഡിപിഐ ഭീഷണിയുണ്ടായിരുന്നു. നിരവധി തവണ സാമൂഹ്യമാധ്യമങ്ങളില്‍ കൂടി ശ്യാമിനെതിരെ ഇവര്‍ വധഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന് ഇക്കാര്യം പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ ഇതൊന്നും പോലീസ് ഗൗരവത്തിലെടുത്തില്ല. ഇതാണ് കൊലപാതകത്തിന് വഴിയൊരുക്കിയത്. ഈ സംഘടനയുമായി സിപിഎമ്മിനുള്ള ബന്ധവും സംശയകരമാണ്.
കൊല നടന്ന് മണിക്കൂറുകള്‍ക്കുളളില്‍ ഉപയോഗിച്ച വാഹനമുള്‍പ്പെടെ നാല് പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകരെ പിടിച്ചതിലും ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തിയതിലും ദുരൂഹതയുണ്ട്. ഉത്തരവാദിത്വം നാലു പേരില്‍ ഒതുക്കാനും കൂട്ടുപ്രതികളെ രക്ഷിക്കാനും ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട സംസ്ഥാന-ജില്ലാ നേതാക്കളിലേക്ക് അന്വേഷണം എത്താതിരിക്കാനുമുളള നീക്കമാണ് ഇതെന്നാണ് സംശയം.
കൊലപാതക രീതിയും ആസൂത്രിത ഗൂഢാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പരിശീലനം സിദ്ധിച്ച സംഘമാണ് കൊല നടത്തിയത്.. കണ്ണൂര്‍ ജില്ലയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും പോപ്പുുലര്‍ ഫ്രണ്ട് നടത്തിയ കൊലപാതകങ്ങള്‍ക്ക് സമാനമായ രീതിയിലാണ് ശ്യാമിനേയും വെട്ടിക്കൊന്നത്. തൊടുപുഴയിലെ അധ്യാപകന്റെ കൈവെട്ടിയ അതേരീതിയില്‍ ശ്യാമിന്റെയും ഒരു കൈവെട്ടി മാറ്റാന്‍ ശ്രമിച്ചു. ഈ കൈ അറ്റുതൂങ്ങിയ നിലയിലായിരുന്നു. തലയുടെ ഒരു ഭാഗം വെട്ടിപ്പിളര്‍ന്നിരുന്നു. സഞ്ചരിക്കുന്ന വാഹനം ഇടിച്ചിട്ടും തടഞ്ഞ് നിര്‍ത്തിയും അക്രമം നടത്തുന്ന രീതിഇവിടെയും ആവര്‍ത്തിച്ചു. ശ്യാം സഞ്ചരിച്ച ബൈക്ക് ഇടിച്ചിട്ട ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ഹിന്ദു ഐക്യവേദി ജില്ലാ കണ്‍വീനറായിരുന്ന പുന്നാട്ടെ ടി.അശ്വിനി കുമാറിനെ മത ഭീകരര്‍ വെട്ടിക്കൊന്നത് സ്വകാര്യ ബസ്സ് തടഞ്ഞ് നിര്‍ത്തിയാണ്.
രഹസ്യയോഗം ചേരുന്നതിനിടെ ഐഎസ് ബന്ധമുളള അഞ്ചുപേരെ പിടികൂടിയ കനകമലയും ശ്യാമിന്റെ കൊലപാതകം നടന്നതിന് സമീപമുളള കണ്ണവം വനമേഖലയും അടുത്തടുത്ത പ്രദേശങ്ങളാണ്.
ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ ഐഎസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലമാണ് കണ്ണൂര്‍. ഇവര്‍ക്കൊക്കെ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു. പിടിയിലായവരും ഗൂഢാലോചനയ്ക്ക് നേതൃത്വം നല്കിയവരും തീവ്രവാദ ബന്ധമുളളവരാണെന്നത് ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: