ചിന്നക്കട പായിക്കട റോഡില്‍ ഇലക്ട്രോണിക്സ് ഷോപ്പ് നടത്തുന്ന തങ്കശേരി തോട്ടയ്ക്കാട് ക്ഷേത്രത്തിന് സമീപം നിയോ മന്‍സിലില്‍ റോയി(47)യെയാണ് വ്യാഴാഴ്ച അര്‍ധരാത്രി ഒരുസംഘം ആളുകള്‍ പഴയ തടിപ്പാലത്തിനു സമീപത്തുനിന്നും തട്ടികൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
കട അടച്ചതിനുശേഷം ബൈക്കില്‍ വിട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ എ. ശ്രീനിവാസിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
പിടിക്കപ്പെടുമെന്ന് മനസിലാക്കിയ സംഘം റോയിയെ പുലര്‍ച്ചെ മൂന്നോടെ പോളയത്തോടിനു സമീപം റോഡുവക്കില്‍ ഉപേക്ഷിക്കുകയായിരുന്നു.
അക്രമിസംഘത്തില്‍ ഡ്രൈവറടക്കം അഞ്ചുപേരുണ്ടായിരുന്നെന്ന് റോയി പോലീസിനോട് പറഞ്ഞു. തൃശൂര്‍ സ്വദേശിയായ റോയിയും സഹോദരനും ചിന്നക്കടയില്‍ ഇലക്ട്രിക്കല്‍ മൊത്ത വ്യാപാരം നടത്തുകയാണ്. ഇവിടെ മറ്റൊരു മൊത്തക്കട തുടങ്ങിയ മുഖ്യപ്രതിക്ക് പിടിച്ചുനില്‍ക്കാനാവാതെ കട പൂട്ടേണ്ടിവന്നു. അതിന്റെ പ്രതികാരമായാണ് റോയിയെ തട്ടിക്കൊണ്ടുപോയത്.
മാടന്നടഭാഗത്തുള്ള ഒരു വീട്ടിലെ മുറിയില്‍ എത്തിച്ചശേഷം പ്രതിയായ വ്യാപാരി റോയിയെ ഭീഷണിപ്പെടുത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ജില്ലക്കു പുറത്തേക്കും വ്യാപിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: