തുറവൂര്‍: തീരദേശവാസികള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ ആശ്രയിക്കുന്ന തുറവൂര്‍ താലൂക്കാശുപത്രിയില്‍ ആവശ്യത്തിന് മരുന്നില്ലെന്ന് പരാതി. രോഗികള്‍ ദുരിതത്തില്‍. ദിനംപ്രതി ആയിരക്കണക്കിന് പേര് ചികിത്സതേടിയെത്തുന്ന ഇവിടെ മരുന്നില്ലാതായിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് അധികാരികള്‍ തയാറായിട്ടില്ലെന്നാണ് വിമര്‍ശനം. മണിക്കൂറുകളോളം കാത്തുനിന്ന ശേഷം ഡോക്ടറെ കാണുമ്പോള്‍ നല്‍കുന്നത് പാരസെറ്റാമോള്‍ മാത്രമാണത്രേ. മറ്റു മരുന്നുകള്‍ സ്വകാര്യ മരുന്നുകടകളിലേക്ക് കുറിച്ചുനല്‍കുകയാണ്. മരുന്നുകള്‍ ലഭ്യമില്ലാത്തത് ചോദ്യം ചെയ്യുന്നത് രോഗികളും ജീവനക്കാരുമായുള്ള സംഘര്‍ഷത്തിനും കാരണമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: