ചേര്‍ത്തല: നേതാക്കളുള്പെട്ട കേസുകളില്‍ സിപിഐ നേതൃത്വം ഇരട്ട സമീപനം സ്വീകരിക്കുന്നെന്ന് വിമര്‍ശനം. പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗമാണ് വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്. ഇക്കാര്യം ജില്ലാ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. എഐവൈഎഫ് നേതാക്കള്‍ക്കെതിരെ പോലീസ് കള്ളക്കേസെടുത്തെന്നാരോപിച്ച് സിപിഐ പിന്തുണയോടെ എഐവൈഎഫിന്റെ ആഭിമുഖ്യത്തില്‍ ഡിവൈഎസ്പി ഓഫീസിലേക്കു മാര്‍ച്ചു നടത്തിയിരുന്നു. ഇതാണ് വിമര്‍ശനങ്ങള്‍ക്കു കാരണമായത്. 2014ല്‍ എഐവൈഎഫ് നേതാക്കള്‍ക്കെതിരെ തലസ്ഥാനത്തു നടന്ന അക്രമത്തില്‍ പ്രതിഷേധിച്ചു നടന്ന പ്രകടനത്തിനിടെ കോണ്‍ഗ്രസ് ഓഫീസിനു നേരെ അകമ്രമുണ്ടായി. ഇതിലുള്‍പെട്ട നേതാക്കള്‍ റിമാന്‍ഡിലായിരുന്നു. അതിന്റെ കേസ് ഇപ്പോഴും തുടരുകയാണ്. അന്നു സംഭവവുമായി ബന്ധമില്ലാത്തവരായിരുന്നു കേസിലുള്പെട്ടതെന്ന് വാദം ഉയര്‍ന്നിരുന്നു.എന്നാല്‍ പോലിസ് നടപടിക്കെതിരെ അന്നു കാര്യമായ വിമര്‍ശനമോ പ്രതിഷേധമോ ഉണ്ടായില്ലെന്നാണ് വിമര്‍ശനമുന്നയിക്കുന്നവര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: