കുറവിലങ്ങാട്: ഉല്പാദനം ഗണ്യമായി കുറഞ്ഞതോടെ നാളികേരം കിട്ടാക്കനിയായി .ഇതോടെ അടുക്കളകളില്‍ നിന്നും നാളികേരം പടിയിറങ്ങുമോ എന്ന ആശങ്കയിലാണ് വീട്ടമ്മമാര്‍.
കടുത്തചൂടും തെങ്ങിന്റെ രോഗ ബാധയും മൂലം ഉല്‍്പാദനം കുറയുകയും ആവശ്യം വര്‍ദ്ധിക്കുകയും ചെയ്തതോടെ വില കുതിച്ചുയര്‍ന്നു. കഴിഞ്ഞ ദിവസം കിലോഗ്രാമിന് 60 രൂപയ്ക്ക് മുകളിലാണ് തേങ്ങയുടെ വില. തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് എത്തിച്ചാണ് കേരളത്തിലെ മിക്ക മാര്‍ക്കറ്റുകളിലും നാളികേരം വില്‍ക്കുന്നത്. കേരളത്തില്‍ ആവശ്യം വര്‍ദ്ധിച്ചതോടെ പാലക്കാട്ടുമായി അതിര്‍ത്തി പങ്കിടുന്ന നടുപ്പുണി, ഗോവിന്ദപുരം തുടങ്ങിയ മേഖലകളില്‍ മൂപ്പ് എത്തുന്നതിന് മുമ്പേ നാളികേരം വിളവെടുത്ത് വെയിലത്ത് ഇട്ട് ഉണക്കി മാര്‍ക്കറ്റുകളില്‍ എത്തിക്കുന്നു. ഇതുമൂലം ജില്ലയിലെ മിക്ക മാര്‍ക്കറ്റുകളിലും ലഭിക്കുന്ന നാളികേരളത്തിന് ഗുണനിലവാരം ഒട്ടുമില്ല. പാകമാകാത്തതും വാടിയതുമായ നാളികേരമാണ ്ഇപ്പോള്‍ വിപണിയില്‍ എത്തുന്നത്. തേങ്ങയുടെ ഉല്പ്പാദത്തിലെ കുറവ് ജില്ലയിലെ നൂറ് കണക്കിന് കര്‍ഷകരെയും ബാധിച്ചിട്ടുണ്ട്.
റബ്ബര്‍ വിലയിടഞ്ഞ കാലഘട്ടത്തില്‍ പലകര്‍ഷകരും തെങ്ങ് കൃഷി ചെയ്തിരുന്നു. ഇവര്‍ക്ക് ഭേദപ്പെട്ട ഉല്‍പ്പാദനവും വിലയും ലഭിച്ചിരുന്നു. എന്നാല്‍ കാലാവസ്ഥയുടെ വ്യതിയാനവും കീടബാധയും ഉല്‍പ്പാദനത്തെ ഗണ്യമായി ബാധിച്ചു. വേനല്‍ചൂട് രൂക്ഷമായാല്‍ ഇനിയും തേങ്ങയുടെ ഉല്പാദനം ഗണ്യമായി കുറയുവാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: