കുറവിലങ്ങാട്: മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായിരുന്ന കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോനപള്ളി ഇനി ഇനി മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ആര്‍ച്ച് ഡീക്കന്‍ തീര്‍ത്ഥാടന കേന്ദ്രമായി അറിയപ്പെടും.
8 മുതല്‍ 13 വരെ കൂടിയ സിറോമലബാര്‍ സിനഡിന്റെ ശുപാര്‍ശ പ്രകാരമാണ് കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോനപള്ളിക്ക് ഈ പദവി ലഭിച്ചത്.
നവീകരിച്ച ദേവാലയത്തിന്റെ വൈഞ്ചരിപ്പ് കര്മ്മത്തിന് മുഖ്യ കാര്‍മികത്വം വഹിച്ച സിറോമലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് പ്രഖ്യാപനം നടത്തിയത്.
സിനഡിന്റെ നിര്‍ദ്ദേശപ്രകാരം പ്രഖ്യാപനത്തിന്റെ കോപ്പി പാലാ രൂപതാദ്ധ്യക്ഷന് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് സമര്‍പ്പിച്ചു. സീറോമലബാര്‍ സഭയില്‍ ഇതാദ്യമായാണ് ഒരു ഇടവക ദേവാലയത്തിന് സിനഡ് ഒരു പ്രത്യേക പദവി നല്‍കുന്നത്. ഗ്രേറ്റ് ബ്രിട്ടണ് രൂപതാദ്ധ്യക്ഷന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, മാര്‍ ജോസഫ് പള്ളിക്കപറമ്പില്‍, രൂപതാ വികാരി ജനറാള്‍മാര്‍, ഫൊറോന വികാരി ഫാ. ജോസഫ് തടത്തില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: