ന്യൂദല്‍ഹി: അവതാരങ്ങളുടെ പേരില്‍ ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. മുപ്പത്തിമുക്കോടി ദൈവസങ്കല്‍പ്പങ്ങളും അവതാരപുരുഷന്മാരും ഒക്കെയുള്ള രാജ്യത്ത് ഒരു ഗുരുവിനെ ദൈവമായി കാണാന്‍ കഴിയുമോയെന്നും സുപ്രീംകോടതി ചോദിച്ചു. മുന്‍ എംഎല്‍എ ഉമേഷ് ചള്ളിയിലിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി വിധി പറഞ്ഞത്. ദൈവവും ദൈവത്തെപ്പോലെയുള്ളതും രണ്ടും രണ്ടാണ്. രണ്ടിനെയും കൂട്ടിക്കുഴയ്ക്കരുത്. ദൈവനാമത്തിലോ ദൃഢപ്രതിജ്ഞയോ ജനപ്രതിനിധികള്‍ക്ക് ചെയ്യാമെന്നും കോടതി വിധിയില്‍ വ്യക്തമാക്കി. ജസ്റ്റിസ് ആര്.എം.ലോധ അധ്യക്ഷനായ ബെഞ്ചാണ് ഉമേഷ് ചള്ളിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചത്. ഉമേഷ് ചള്ളിയില്‍ ശ്രീനാരായണഗുരുദേവന്റെ പേരില്‍ നടത്തിയ സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: