ന്യൂദല്‍ഹി: ഇരട്ടപ്പദവി വിഷയത്തില്‍ ദല്‍ഹിയിലെ ഇരുപത് എംഎല്‍എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ ആം ആദ്മി പാര്‍ട്ടി വീണ്ടും ഹൈക്കോടതിയിലേക്ക്. രാഷ്ട്രപതിയുടെ വിജ്ഞാപനം ചോദ്യം ചെയ്ത് റിട്ട് ഹര്‍ജി സമര്‍പ്പിക്കും. കമ്മീഷന് നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ കോടതി ആവശ്യം അംഗീകരിച്ചില്ല. ഈ ഹര്‍ജി പിന്‍വലിച്ചാണ് ഇന്ന് പുതിയ ഹര്‍ജി സമര്‍പ്പിക്കുന്നത്. കമ്മീഷന്റെ ശുപാര്‍ശ കഴിഞ്ഞ ദിവസം രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചിരുന്നു. ഇതോടെ നേരത്തെ നല്കിയ ഹര്‍ജിക്ക് പ്രസക്തിയില്ലാതായതായി പാര്‍ട്ടി പറഞ്ഞു.
എംഎല്‍എമാരുടെ വാദം കേള്‍ക്കാതെയാണ് കമ്മീഷന് തീരുമാനമെടുത്തതെന്നാണ് ആപ്പിന്റെ ആരോപണം. ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള പരിശ്രമത്തിലാണ് പാര്‍ട്ടി. ഭരണവിരുദ്ധ വികാരവും പാര്‍ട്ടിയിലെ ഉള്‍പ്പോരും ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ തിരിച്ചടിയുണ്ടാകുമെന്ന് ആപ്പ് ഭയക്കുന്നു. ഒരു മണ്ഡലത്തിലും വിജയസാധ്യത ഇല്ലെന്ന പാര്‍ട്ടിയുടെ രഹസ്യ സര്‍വ്വെയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: