മുത്തലാഖ് നിയമം ലോക്സഭപാസാക്കി. രാജ്യസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ക്കുന്നത് എന്തിനു വേണ്ടി? പല കേസുകളും വരുന്നതിനാല്‍ പുതിയ നിയമ സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചത് സുപ്രീം കോടതിയാണ്. മുസ്ലിം സ്ത്രീകളെ മുത്തലാഖ് ഒന്നിച്ച് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തി അമ്മയും കുഞ്ഞുങ്ങളും കോടതികളില്‍ കയറി ഇറങ്ങുന്ന കാഴ്ച പത്രമാദ്ധ്യമങ്ങള്‍ വഴി നാം കേള്‍ക്കുന്നു. മുസ്ലിം സംഘടനകള്‍ ചിലര്‍ ഇതിനെ എതിര്‍ക്കുന്നു. മറ്റുചിലര്‍ അംഗീകരിക്കുന്നു. പെണ്മക്കളുള്ള ഒരു പിതാവും നിയമനിര്‍മാണത്തെ എതിര്‍ക്കുമെന്ന് തോന്നുന്നില്ല.
മുഹമ്മദ് നബിക്ക് അബദ്ധം പറ്റുകയില്ല. അദ്ദേഹത്തിന്റെ വാക്കുകളെ വളച്ചൊടിച്ചതാകാം. ഹിന്ദുമതത്തിലും ഇത്തരം അനാചാരങ്ങള്‍ നിലനിന്നിരുന്നു-സതി സമ്പ്രദായം, ബഹുഭാര്യാത്വം തുടങ്ങിയവ. സമൂഹത്തിന്റെ പുരോഗതിക്ക് മാറ്റങ്ങള്‍ ആവശ്യമാണ്. സാമൂഹ്യപ്രവര്‍ത്തകര്‍ ജനഹൃദയങ്ങളിലേക്ക് ഇറങ്ങി അനാചാരങ്ങള്‍ക്കെതിരെ പൊരുതി നിയമം മൂലം നിരോധിക്കുകയാണ് ഉണ്ടായത്.
അതുപോലെ സ്വസമുദായത്തില്‍ വന്നു ചേര്‍ന്ന അനാചാരങ്ങള്‍ ആ സമുദായത്തിലുള്ളവര്‍ തന്നെ മുന്നോട്ട് വന്ന് ജനങ്ങളെ ബോധവാന്മാരാക്കണം. ബഹുഭാര്യാ സമ്പ്രദായം എടുത്ത് മാറ്റേണ്ടതാണ്. ഇനി മുഹമ്മദ് നബി അങ്ങനെ പറഞ്ഞിട്ടുണ്ടെന്നുതന്നെ വയ്ക്കുക. ഇസ്ലാംമതം രൂപീകൃതമാകുമ്പോള്‍ പലയുദ്ധങ്ങളും ഉണ്ടാകുകയും പുരുഷന്മാര് കുറവും സ്ത്രീകള്‍ അധികമാകുകയും ചെയ്തപ്പോള്‍ ഒരാള്‍ക്ക് നാല് വിവാഹം വരെ കഴിക്കാം-ഉപാധികളോടെ, ഭാര്യമാരുടെ സമ്മതത്തോടെ തുല്യപ്രാധ്യാന്യം നല്‍കിക്കൊണ്ട്. ഇന്ന് അങ്ങനെയാണോ? ഭാര്യമാരോട് തുല്യത പുലര്‍ത്തുന്നുണ്ടോ? ഇന്ത്യയില്‍ അങ്ങിനെ ഒരു അവസ്ഥയും ഇല്ല. ഇന്ത്യ മതേതര രാഷ്ട്രമാണ്. മുസ്ലിം സ്ത്രീകളും ഇന്ത്യന്‍ പൗരന്മാരാണ്. അവര്‍ക്കും തുല്യനീതി ലഭിക്കണ്ടേ. എല്ലാവര്ക്കും തുല്യനീതി ലഭ്യമാക്കണം. കേവലം വോട്ടിനു വേണ്ടി ഇത്തരത്തിലുള്ള അനാചാരങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നത് വരും തലമുറ ക്ഷമിക്കുമെന്ന് തോന്നുന്നില്ല. ഇത്തരം നടപടികളെ അവര്‍ ഒരിക്കലും അംഗീകരിക്കുകയോ മാപ്പ് നല്‍കുകയോ ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: