മോണ്‍റോവിയ: ലൈബീരിയയുടെ പുതിയ പ്രസിഡന്റായി മുന്‍ ലോക ഫുട്ബോള്‍ താരം ജോര്‍ജ് വിയ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.ആഫ്രിക്കയിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് എല്ലന്‍ ജോണ്സണ് സിര്ലേഫ് കാലാവധി പൂര്‍ത്തിയാ ക്കിസ്ഥാനമൊഴിയുന്നതിനെത്തുടര്ന്നാണു പുതിയ തെരഞ്ഞെടുപ്പു നടത്തിയത്.
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയുടെ ഇരുപത്തിയഞ്ചാമത്തെ പ്രസിഡന്റായാണ് വിയ സത്യപ്രതിജ്ഞ ചെയ്തത്. ആകെയുള്ള 13 പ്രവിശ്യകളില്‍ പതിമൂന്ന് എണ്ണത്തിലും വിജയിച്ചാണ് വിയ രാജ്യത്തിന്റെ പരമോന്നത സ്ഥാനത്തേക്ക് ഉയര്‍ന്നത്. കഴിഞ്ഞ 12 വര്ഷുമായി വൈസ്പ്രസിഡന്റ് പദവിയിലുള്ള ജോസ് ബൊകായിക്കിനേയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഒക്ടോബറില്‍ നടന്ന ആദ്യഘട്ട വോട്ടെടുപ്പിലും വിയ മുന്‍തൂക്കം നേടിയിരുന്നു.
51കാരനായ വിയ മൂന്നാം തവണ മത്സരിച്ച് ജയിച്ചാണ് അധികാരത്തിലേറിയിരിക്കുന്നത്. 2005ല്‍ ജോണ്സന് സിര്‍ലീഫിനെ ഒന്നാംവട്ട വോട്ടെടുപ്പില്‍ പരാജയപ്പെടുത്തിയ വിയയ്ക്ക് രണ്ടാം ഘട്ടത്തില്‍ വിജയിക്കാനായില്ല. 2011ല്‍ വീണ്ടും സ്ഥാനാര്‍ത്ഥിയായെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. കളിക്കുന്ന കാലത്ത് ഓരോ മത്സരവും വിയയ്ക്ക് സ്വരാജ്യത്തിലെ അഴിമതിക്കും അക്രമത്തിനും എതിരേയുള്ള പോരാട്ടം കൂടിയായിരുന്നു.
1985ല്‍ പ്രൊഫഷണല്‍ ഫുട്ബോളറായ വിയ ആ രംഗത്ത് നീണ്ട പതിനെട്ട് വര്‍ഷം തുടര്‍ന്നു. മൊണോക്കോ, മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി എന്നിവയ്ക്കുവേണ്ടി കളിച്ച വിയ 1989, 1994, 95 വര്‍ഷങ്ങളില്‍ ഏറ്റവും മികച്ച ആഫ്രിക്കന്‍ ഫുട്ബോളറായിരുന്നു. 1995ലാണ് ബാലന് ഡി ഓര് ലഭിക്കുന്നത്. യൂറോപ്പിന് പുറത്തുള്ള കളിക്കാരന് ആദ്യമായി ലഭിച്ച ബാലന് ഡി ഓര് ആയിരുന്നു അത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: