കണ്ണൂര്‍: ജില്ലയിലെ ഏഴ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഹോര്‍ണര്‍ ബഹുമതി ലഭിച്ചു. ഡിവൈഎസ്പി മാരായ പ്രജീഷ് തോട്ടത്തില്‍ (ഇരിട്ടി), കെ.വി.വേണുഗോപാല്‍ (തളിപ്പറമ്പ്), സിഐ കെ.ഇ.പ്രേമചന്ദ്രന്, എസ്ഐ കെ.പ്രഭാകരന്, എസ്ഐ സി.തമ്പാന്, സീനിയര്‍ സിപിഒ ശ്രീജിത്ത് (സൈബര്‍ സെല്‍ കണ്ണൂര്‍), സിപിഒ ജാബില്‍ അഹമ്മദ് എന്നിവര്‍ക്കാണ് ബഹുമതി ലഭിച്ചത്.
രണ്ട് കൊലപാതകങ്ങളുള്‍പ്പെടെ ദൃക്സാക്ഷികളും തെളിവുകളുമില്ലാതെ അവസാനിക്കുമായിരുന്ന ആറ് കേസുകളില്‍ പ്രതികളെ പിടികൂടിയ അന്വേഷണ മികവിനാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അംഗീകാരം ലഭിച്ചത്. ഇരിട്ടി ഡിവൈഎസ്പ് പ്രജീഷ് തോട്ടത്തിലിന് സോഷ്യല്‍ പോലീസിങ്ങ് വിജയകരമായി നടപ്പിലാക്കിയതിനാണ് അംഗീകാരം ലഭിച്ചത്.
കണ്ണൂരില്‍ ഒരുസംഘം തട്ടിക്കൊണ്ടുപോയ റിസോര്‍ട്ട് ഉടമ അംജത്തിനെ മണിക്കൂറുകള്‍ക്കകം മോചിപ്പിക്കുന്നതിലും ഇരുപത് കിലോഗ്രാം കഞ്ചാവ് പിടികൂടുന്നതിലും പ്രകടിപ്പിച്ച ജാഗ്രതയും അന്വേഷണ മികവുമാണ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഇപ്പോള്‍ തളിപ്പറമ്പ് ഡിവൈഎസ്പിയായ വേണുഗോപാല്‍ കണ്ണൂര്‍ സിഐ ആയിരിക്കെയാണ് സംഭവം.
കാനൂല് മുണ്ടപ്രത്തെ പുതിയപുരയില്‍ രജീഷ്, കൂവേരി വള്ളിക്കടവിലെ കാനാ മഠത്തില്‍ പ്രഭാകരന് എന്നിവരുടെ കൊലപാതക കേസുകളിലെ അന്വേഷണ മികവിനാണ് അന്ന് തളിപ്പറമ്പ് സിഐ ആയിരുന്ന കെഇ പ്രേമചന്ദ്രന് എസ്ഐ കെ.പ്രഭാകരന്, എഎസ്ഐ സി.തമ്പാന്, സീനിയര്‍ സിപിഒ ശ്രീജിത്ത്, സിപിഒ ജാബിര്‍ അഹമ്മദ് എന്നിവര്‍ക്ക് ബഹുമതി ലഭിച്ചത്.
2016 സപ്തംബര്‍ 5ന് കൊല്ലപ്പെട്ട രജീഷിന്റെ മൃതദേഹം കണ്ടെത്തിയത് 14നാണ്. ഗള്‍ഫിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി നെല്ലിയോട്ടെ പാച്ചേനിത്തറമ്മല് രാഗേഷിനെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടിയിരുന്നു. 2016 സപ്തബര്‍ 28ന് പ്രഭാകരനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ കണ്ടെത്താനാകാതെ അന്വേഷണം അവസാനിപ്പിക്കാനുളള നടപടിയിലായിരുന്നു പോലീസ്. എന്നാല്‍ ഈ സമയ ചാര്‍ജ്ജെടുത്ത പ്രൈമചന്ദ്രനും സംഘവും ഒക്ടോബര്‍ 15ന് പ്രതികളെ കണ്ടെത്തുകയായിരുന്നു.
ആറളം ആദിവാസി പുനരധിവാസ മേഖലയില്‍ ആദിവാസികള്‍ക്ക് പോലീസിന്റെ നേതൃത്വത്തില്‍ അദാലത്ത് നടത്തുകയും വിവിധ വകുപ്പുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി നല്‍കുകയും റേഷന്‍ കാര്‍ഡ് അദാലത്ത്, വൈദ്യുതി ലഭിക്കാത്ത നൂറുകണക്കിന് വീടുകള്‍ക്ക് വൈദ്യുതി കണക്ഷന് തുടങ്ങിയവ നടത്തിയതിനാണ് പ്രജീഷ് തോട്ടത്തിലിന് ബഹുമതി. ഈ വര്‍ഷം പോലീസിന്റെ നേതൃത്വത്തില്‍ ആദിവേസികള്ക്ക് സൗജന്യ ഡ്രൈവിംഗ് പരിശീലനം, തയ്യല്‍ പരിശീലനം എന്നിവയും നടത്തിവരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: