കണ്ണൂര്‍: കണ്ണൂരിലെ എടിഎം കൗണ്ടറില്‍നിന്നും പണംതട്ടിയ സംഭവത്തില്‍ ഹരിയാന സ്വദേശികളായ രണ്ടുപേരെ ടൗണ്‍ ഡിവൈഎസ്പി പി.സാദനന്ദന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റുചെയ്തു.
ഹരിയാന പിണകാവിലെ ജുനൈദ് (22), വാലി (20) എന്നിവരെയാണ് പ്രത്യേക സംഘം അതിസാഹികകമായി ഹരിയാരണയിലെ പിണകാവില്നിന്ന് പിടികൂടിയത്. ഇവരെ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെത്തിച്ചു. സംഭവത്തിലെ പ്രധാന സൂത്രധാരനും പരാതിക്കാരനുമായ ഷക്കീല്‍ അഹമ്മദിനുവേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി.
സംസ്ഥാനത്ത് എഎടിഎമ്മുകളില്നിന്നും പണംകവരുന്ന സംഘത്തിലെ ഒരു സംഘമാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഡിംബര്‍ 23നാണ് സ്റ്റേറ്റ് ബാങ്കിന്റെ നാങ്ഗോണ് ശാഖയില്‍ അക്കൗണ്ടുള്ള ഷക്കീല്‍ അഹമ്മദ് 40,000 രൂപര നഷ്ടപ്പെട്ടതായി കാണിച്ച ബാങ്ക് മാനേജര്‍ക്ക് പരാതി നല്‍കിയത്.
പണം പിന്‍വലിച്ചതായി മൊബൈലില്‍ സന്ദേശം വന്നെങ്കിലും എടിഎമ്മില്‍നിന്ന് പണം ലഭിച്ചിരുന്നില്ലെന്നായിരുന്നു പരാതി. എന്നാല്‍ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന് തൊട്ടുമുന്നിലെ എസ്ബിഐ എടിഎം കൗണ്ടറില്‍നിന്ന് നിന്ന് 40000 രൂപ കവര്‍ന്നതായും പരാതി ലഭിച്ചിരുന്നു.
സംശയം തോന്നിയ ബാങ്ക് മാനേജര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് ടൗണ്‍ പോലീസ് അന്വേഷണം നടത്തിയത്. ഷക്കീല്‍ അഹമ്മദും ജുനൈദും വാലിയും അടങ്ങുന്ന സംഘം ഇത്തരത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുണ്ട്. ഇതുപോലെ ഹരിയാനയില്‍ നിന്ന് നിരവധി സംഘങ്ങള്‍ കേരളത്തില്‍ എത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
സംഘത്തില്‍ ഒരാള്‍ മാത്രമാണ് മൊബൈല്‍ ഉപയോഗിക്കുന്നത്. എടിഎമ്മില്‍ നിന്ന് പണം തട്ടിയെടുത്ത സംഘം ഉടനെ തങ്ങളടെ പക്കലുള്ള മൊബൈല്‍ ഫോണ്‍ മറ്റൊരു സംഘത്തിന് കൈമാറുകയും അവരുടെ ഫോണ്‍ ഇവര്‍ കൈക്കലാക്കുകയും ചെയ്യും. അതിനാല്‍ സൈബര്‍ സെല്ലിനെ പോലും വഴിതെറ്റിക്കുന്നു. പോലീസ് വിശദ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്.
കണ്ണൂര്‍ ടൗണ്‍ ജൂനിയര്‍ എസ്ഐ ഷൈജു, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ സഞ്ജയ് കണ്ണാടിപ്പറമ്പ്, റൗഫ്, സജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. എസ്ബിഐ തെക്ക ബസാര്‍ ശാഖാ മാനേജറുടെയും സഹായത്തോടെയാണ് അന്വേഷണം. ഹരിയാന, രാജസ്ഥാന്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ അതിര്‍ത്തി പ്രദേശമായ പിണകാവില് നിന്ന് നിരവധി പേരാണ് എടിഎമ്മില്‍നിന്നും പണംതട്ടിയെടുക്കുന്ന സംഘത്തിലുള്ളത്. എടിഎമ്മുകളില്‍ കൃത്രിമം കാണിച്ചാണ് ഇവര്‍ പണം തട്ടിയെടുത്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: