ആലപ്പുഴ: നഗരത്തിലും, പരിസരപ്രദേശങ്ങളിലും കൂണുകളെ പ്പോലെ പി എസ്സി പരീക്ഷാ പരിശീലന കേന്ദ്രങ്ങള്‍ ഉയരുന്നു.
സര്‍ക്കാര്‍ ജോലി നേടുക എന്ന തൊഴില്‍ രഹിതരുടെ സ്വപ്നം മുതലെടുത്ത്പ്രവര്ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഭീമമായ.തുകകളാണ് ഫീസിനത്തില്‍ വാങ്ങുന്നത്. പരിശീലന കേന്ദ്രത്തിന്റെ നടത്തിപ്പുകാരില്‍ ഏറെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്നതാണ് രസകരം.
കെഎസ്എഫ്ഇ, കെഎസ്ഇബിയിലെ ജീവനക്കാര്‍ക്ക് പുറമെ ദീര്‍ഘകാല അവധിയെടുത്ത് പോലീസുദ്യോഗസ്ഥര്‍ വരെ ഇത്തരം സ്ഥാപനം നടത്തുന്നു. ഭീമമായ ശമ്പളം പറ്റുന്ന കോളേജ്-ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകര്‍ വരെ പരിശീലകരായി എത്തുന്നു. പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസുകളില്‍ നിന്ന് മുങ്ങിയും, അവധി ദിവസങ്ങളിലുമാണ് ഇവര്‍ പരിശീലകരാകുന്നത്.
ഇതിനാല്‍ പല സര്‍ക്കാര്‍ ഓഫിസുകളിലും, വിദ്യാലയങ്ങളിലും ഇവരുടെ സേവനം ലഭിക്കുന്നില്ല.സര്‍ക്കാര്‍ ജീവനക്കാരുടെ അനധികൃത ധനസമ്പാദനം സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്.
ഇതിനെതിരെ നടപടിയെടുക്കേണ്ട ജില്ലയിലെ വിജിലന്‍സ് സംവിധാനം നിശബ്ദമാണ്. ഔദ്യോഗിക ചട്ട ലംഘനത്തിനെതിരെ ജില്ലാ കളക്ടര്‍ ഇടപെട്ട് കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: