ന്യൂദല്‍ഹി: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു. വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് സൂചന.
കേന്ദ്ര സര്‍ക്കാര്‍ സബ്സിഡി അനുവദിച്ചിട്ടുള്ള ആറു സിലിണ്ടറെന്ന പരിധിക്ക് ശേഷം വാങ്ങുന്ന സിലിണ്ടറുകളുടെ വില 26.50 രൂപ വര്‍ദ്ധിപ്പിക്കാനാണ് കമ്പനികള്‍ തീരുമാനിച്ചിരുന്നത്. ഇന്നലെ രാത്രി വൈകി ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വില വര്‍ദ്ധന തീരുമാനം മരവിപ്പിച്ചത്. നേരത്തേ സബ്സിഡിയോടെ നല്കുന്ന പാചക വാതക സിലിണ്ടറുകളുടെ എണ്ണം 12ല്‍ നിന്നും ആറാക്കി മാറ്റിയിരുന്നു.
ഒക്ടോബറില്‍ സബ്സിഡിയുള്ള സിലിണ്ടറിന് 11 രൂപയും സബ്സിഡിയില്ലാത്ത സിലിണ്ടറിന് 38 രൂപയും വര്‍ദ്ധിപ്പിച്ചിരുന്നു. വിലനിയന്ത്രണം എടുത്തുകളഞ്ഞ ശേഷം ഇതു മൂന്നാം തവണയാണ് പാചകവാതകത്തിന്റെ വില കൂട്ടിയത്. റിലയന്‍സിന്റെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടിയതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: