മുംബൈ; അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് ഒറ്റയ്ക്ക് മല്‍സരിക്കാന്‍ ശിവസേനാ തീരുമാനം. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തില്‍ സഞ്ജയ് റൗത്ത്, ഒറ്റയ്ക്ക് മല്‍സരിക്കണമെന്ന പ്രമേയം അവതരിപ്പിച്ചു. പ്രതിനിധികള്‍ പ്രമേയം ഏകകണ്ഠേന അംഗീകരിച്ചു. മൊത്തമുള്ള 48 സീറ്റുകളില്‍ 25 എണ്ണത്തിലെങ്കിലും ജയിക്കണമെന്നും നിയമസഭയിലെ 288 സീറ്റുകളില്‍ 150 എണ്ണമെങ്കിലും നേടണമെന്നും തീരുമാനിച്ചതായി റൗത്ത് പറഞ്ഞു. ഹിന്ദുത്വത്തിന്റെ പേരിലാണ് ഞങ്ങള്‍ ഇതുവരെ സഹിച്ചത്. മൂന്നു വര്‍ഷമായി ബിജെപി ശിവസേനയുടെ വീര്യം കെടുത്തുകയായിരുന്നു. റൗത്ത് പറഞ്ഞു.
ബാല്‍ താക്കറെയുടെ മരണത്തോടെ ശിവസേനയുടെ പ്രതാപം നഷ്ടപ്പെട്ടുതുടങ്ങിയിരുന്നു. ആദര്‍ശവും ശക്തിയും കൈമോശം വന്നതോടെ ശിവസേനാ പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേക്കേറിത്തുടങ്ങി. 2013ല്‍ പാര്‍ട്ടി മേധാവിയായ ഉദ്ധവ് താക്കറെയ്ക്ക് നേതൃപാടവമോ കഴിവോ ഇല്ലെന്ന് ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: