മെല്‍ബണ്‍: മൂന്നാം സീഡായ ഗ്രിഗര്‍ ദിമിത്രോവിനും മെല്‍ബണില്‍ കാലിടറി. കിരീടമോഹവുമായെത്തിയെ ഈ ബള്‍ഗേറിയന്‍ താരത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബിട്ടന്റെ കെയ്ല്‍ എഡ്മണ്ട് അട്ടിമറിച്ചു. വനിതകളുടെ നാലാം സീഡായ എലിന സ്വിറ്റോലിനയും ക്വാര്‍ട്ടറില്‍ അടിതെറ്റി വീണു.
സീഡുചെയ്യപ്പെടാത്ത ഇരുപത്തിമൂന്നുകാരനായ എഡ്മണ്ട് ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് വിജയം നേടിയത്. 6-4, 3-6,6-3, 6-4. ഇതാദ്യമായാണ് എഡ്മണ്ട്് ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിന്റെ സെമിയിലെത്തുന്നത്.
പ്രീ ക്വാര്‍ട്ടറില്‍ നിക്ക് കിര്‍ഗിയോസിനെതിരെ തകര്‍ത്തുകളിച്ച് വിജയം സ്വന്തമാക്കിയ ദിമിത്രോവിന് ക്വാര്‍ട്ടര്‍ ഫൈനലില്‍ പഴയ ഫോമിനടുത്തെങ്ങുമെത്താനായില്ല. രണ്ടാം സെറ്റ് 6-3 ന് നേടിയെങ്കിലും പിന്നീട് തകര്‍ന്നു.
മെല്‍ബണില്‍ കിരീടത്തിനായി പൊരുതുന്ന ഏക ബ്രിട്ടീഷ് താരമാണ് എഡ്മണ്ട്. മൂന്ന തവണ ഇവിടെ ചാമ്പ്യനായ ബ്രിട്ടീഷ് താരം ആന്‍ഡി മുറെ ശസ്ത്രക്രിയയെ തുടര്‍ന്ന് നേരത്തെ തന്നെ പിന്മാറിയിരുന്നു.ഇതാദ്യമായി ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ എലിസ മെര്‍ട്ടന്‍സാണ് എലിന സ്വിറ്റോലിനയെ അട്ടിമറിച്ചത്. ലോക 37-ാം റാങ്കുകാരിയായ മെര്‍ട്ടന്‍സ് നേരിട്ടുള്ള സെറ്റുകള്‍ക്ക് വിജയം നേടിയത്. 6-4, 6-0. മത്സരം ഏഴുപത്തി മൂന്ന് മിനിറ്റ് നീണ്ടു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: