കാരക്കസ്: വെനസ്വേലയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഏപ്രില്‍ അവസാനത്തോടെ തെരഞ്ഞെടുപ്പ് നടത്താണ് ഭരണഘടനാ സമിതിയുടെ തീരുമാനം. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നു ആയിരങ്ങള്‍ പങ്കെടുത്ത റാലിയില്‍ മഡുറോ പ്രഖ്യാപിച്ചു.
ഭരണഘടനാ സമിതിയുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ പ്രസിഡന്റ് നിക്കോളാസ് മഡുറോ സ്വാഗതം ചെയ്തു. തെരഞ്ഞെടുപ്പ് നടത്താമെന്നത് ശരിയായ തീരുമാനമാണ്. സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കാന്‍ സാമ്രാജ്യത്വവും വലതുപക്ഷവും ഗൂഢാലോചന നടത്തുകയാണെന്നും മഡുറോ ആരോപിച്ചു.
നിലവിലെ സര്‍ക്കാരിന് ജനസമ്മതി കുറഞ്ഞതിനാല്‍ വോട്ട് കുറയുമെന്ന് മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹെന്റിക് കാപ്രിലസ് പറഞ്ഞു. സര്‍ക്കാരും നേതാക്കളും വെനസ്വേലന്‍ ജനതയെ അസഹ്യപ്പെടുത്തി. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
വെനസ്വേലയില്‍ പ്രതിപക്ഷം ദുര്‍ബലമായതിനാല്‍ മഡുറോ വീണ്ടും തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. പ്രസിഡന്റിന്റെ രാഷ്ട്രീയ എതിരാളികളില്‍ പലരും ജയിലിലാണ്. രാഷ്ട്രീയ പ്രതിസന്ധിയോടെ ചിലര്‍ നാടുവിടുകയും ചെയ്തു. പ്രതിപക്ഷം മത്സരിച്ചാലും ഇല്ലെങ്കിലും തെരഞ്ഞെടുപ്പ് നടത്തുമെന്ന് മഡുറോ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: