തിരുവനന്തപുരം: സിപിഎം-മുസ്ലീം ലീഗ് സംഘര്‍ഷം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. പെരിന്തല്‍മണ്ണയില്‍ ഉണ്ടായ നോട്ടീസ്. എം.ഉമ്മറാണ് ഇക്കാര്യമാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.
അതേസമയം, യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് ആദ്യം അക്രമണം നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സഭയില്‍ അറിയിച്ചു. വിദ്യാര്‍ഥികളെയും അധ്യാപകരെയും യൂത്ത്ലീഗുകാര്‍ മാരക ആയുധങ്ങള്‍ ഉപയോഗിച്ച് അക്രമിച്ചു. ഇതുമായി ബന്ധപ്പെട്ട് യുഡിഎഫ് നടത്തിയ ഹര്‍ത്താലിനിടെയും വ്യാപക അക്രമങ്ങള്‍ ഉണ്ടായി-മുഖ്യമന്ത്രി പറഞ്ഞു.
ഹര്‍ത്താലിനിടെ ഉണ്ടായ ആക്രമ സംഭവങ്ങളില്‍ 13 പോലീസുകാര്‍ക്കാണ് പരിക്കേറ്റതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പോലീസിനെ ഉപയോഗിച്ച് പ്രവര്‍ത്തകരെ അടിച്ചൊതുക്കി എന്ന യുഡിഎഫ് വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: