തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍. സമാനമായ രണ്ട് പരാതികളില്‍ മുന്‍പ് അന്വേഷണം നടത്തിയിട്ടുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ചോമ്പാല പോലീസ് 2012 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്താനായില്ല. സമാന സംഭവത്തിലാണ് എടച്ചേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന്ത. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ ഇത്തരമൊരു നിലപാട് അറിയിച്ചിരിക്കുന്നത്.
എടച്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിപിയുടെ ഭാര്യ കെ.കെ രമയാണ് ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: