ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപം നാലുദിവസമായി ചത്തുകിടന്ന പശുവിനെ മറവുചെയ്യാന്‍ വേണ്ടിയാണ് ബ്ലീച്ചിങ് പൗഡര്‍ ചോദിച്ചത്. ഇക്കാര്യം അറിയിച്ചിട്ടും പഞ്ചായത്ത് അധികൃതരോ പ്രാഥമികാരോഗ്യകേന്ദ്രം അധികൃതരോ നടപടി സ്വീകരിച്ചില്ല. പശുവിന്റെ ഉടമയാണ് സജീവന്. പശുവിനെ മറവുചെയ്യാന്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എത്തി ബ്ലീച്ചിങ് പൗഡര്‍ ആവശ്യപ്പെട്ടെങ്കിലും ആരോഗ്യകേന്ദ്രം അധികൃതര്‍ നല്‍കിയില്ല. തുടര്‍ന്ന് വാക്കുതര്‍ക്കമായി. രണ്ടുദിവസത്തിന് ശേഷം പശു ഉടമയായ സജീവനെയും ഷിജുവിനെയും എസ്ഐ: ബാബുക്കുറുപ്പ് വലിച്ചിഴച്ച് കൊണ്ടുപോയി. പിന്നീട് സ്റ്റേഷനില്‍ എത്തിച്ച സജീവനെയും ഷിജുവിനേയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. അതേസമയം കാട്ടുജീവികളും മറ്റും ചത്തു കിടക്കുമ്പോഴും ഇത്തരത്തില്‍ മറവ് ചെയ്യും മുമ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എത്തിയാല്‍ ബ്ലീച്ചിങ് പൗഡര്‍ നല്‍കാറില്ല എന്ന പരാതി മുമ്പുമുണ്ടായിട്ടുണ്ട്. തെന്മല എസ്ഐ ബാബുകുറുപ്പിനെതിരെ യുവാക്കള്‍ മുഖ്യമന്ത്രിക്കും ഉന്നത പോലീസ് അധികാരികള്‍ക്കും പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: