ദ ഹേഗ് : പാക്കിസ്ഥാനില്‍ തടവില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന് കുല്ഭൂഷണ് യാദവിന്റെ വാചരണയുമായി ബന്ധപ്പെട്ട് ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും വാദം ജൂലൈ 17നുള്ളില്‍ നല്‍കണമെന്ന് അന്താരാഷ്ട്ര കോടതി(ഐസിജെ). ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങളുടേയും വാദം ഏപ്രില്‍ 17നും ജൂലൈ 17നുമിടയില്‍ ഇത് സമര്‍പ്പിച്ചിരിക്കണമെന്നും യുഎന്‍ ഐസിജെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇന്ത്യയ്ക്കു വേണ്ടി ചാര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ഏപ്രിലില്‍ ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചതാണ്. തുടര്‍ന്ന് ഇന്ത്യ ഹേഗിലെ അന്താരാഷ്ട്ര കോടതിയ സമീപിക്കുകയായിരുന്നു. മെയ് 18ന് അന്താരാഷ്ട്ര കോടതി ഫയലില്‍ സ്വീകരിച്ച കേസില്‍ അന്താരാഷ്ട്ര കോടതി തീര്‍പ്പ് കല്‍പ്പിക്കുന്നതുവരെ വധശിക്ഷ നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട വിചാരണയ്ക്കായാണ് ഇരുന രാജ്യങ്ങളുടേയും വാദം സമര്‍പ്പിക്കാന്‍ ഐസിജെ ആവശ്യപ്പെട്ടിരിക്കുന്നത്.
ജാദവ് എന്ന് വിളിപ്പേരുള്ള ഹുസ്സെയ്ന്‍ മുബാരക് പട്ടേല്‍ ഇന്ത്യയ്ക്കുവേണ്ടി ചാര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 3ന് ബലൂചിസ്താന്‍ പ്രവിശ്യയില്‍ നിന്ന് അറസ്റ്റ് ചെയ്തെന്നാണ് പാക്കിസ്ഥാന് അവകാശപ്പെടുന്നത്. എന്നാല്‍ നേവിയില്‍ നിന്ന് വിരമിച്ച ജാദവിനെ ഇറാനില്‍ നിന്ന് പാക്കിസ്ഥാന് തട്ടിക്കൊണ്ട് പോയി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് ഇന്ത്യയുടെ വാദം.
അതിനിടെ കഴിഞ്ഞ മാസം 25ന് അമ്മയ്ക്കും ഭാര്യയ്ക്കും ജാദവുമായി കൂടിക്കാഴ്ച നടത്താന്‍ ഇന്ത്യയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് അനുമതി നല്‍കിയിരുന്നു. അതിനുശേഷം പാക് സര്‍ക്കാരിനു ജാദവ് നന്ദി പറയുന്ന വീഡിയോയും പുറത്തുവിട്ടു. പിന്നീട് വീണ്ടും ഇന്ത്യയെ കുറ്റപ്പെടുത്തിയും കസ്റ്റഡിയില്‍ കഴിയുന്ന തന്നെ പാക് പോലീസ് ഉപദ്രവിച്ചിട്ടില്ലെന്നും പറയുന്ന വീഡിയോയും പാക്കിസ്ഥാന് പുറത്തുവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: