ന്യൂദല്‍ഹി: ആംആദ്മി പാര്‍ട്ടിയിലെ 20 എംഎല്‍എമാരെ അയോഗ്യരാക്കിയ രാഷ്ട്രപതിയുടെ നടപടിക്ക് സ്റ്റേ ഇല്ല. അയോഗ്യരാക്കിയ രാഷ്ട്രപതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് എംഎല്‍എ മാര്‍ നല്കിയ ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഉള്‍പെടെ മുഴുവന്‍ എതിര്‍കക്ഷികള്‍ക്കും ദല്‍ഹി ഹൈക്കോടതി നോട്ടീസയച്ചു.
ഒരാഴ്ചകകം മറുപടി നല്‍കാനാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ തീര്‍പ്പാകുന്നത് വരെ ഒഴിവ് വന്ന സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദ്ദേശം നല്കി.അടുത്ത മാസം ആറിന് കേസ് കോടതി വീണ്ടും പരിഗണിക്കും.
കഴിഞ്ഞ ദിവസമാണ് ദല്‍ഹിയിലെ 20 എഎപി എംഎല്‍എമാരെ തെരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യരാക്കുന്നത്. ഇരട്ടപദവി വഹിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. കമ്മീഷന്റെ നടപടിയെ തുടര്‍ന്ന് നിയമസഭയിലെ എഎപിയുടെ അംഗബലം 46 ആയി ചുരുങ്ങി.എഎപിയുടെ 21 എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ചതാണ് ഇരട്ടപ്പദവി വിഷയത്തിലേക്ക് വഴിമാറിയത്. എന്നാല്‍ ഇത് ഇരട്ടപ്പദവിയില്‍ വരില്ലെന്ന് ചൂണ്ടിക്കാട്ടി എംഎല്‍എമാര്‍ നല്കിയ ഹര്‍ജി 2017 ജൂണ്‍ 24 ന് കമ്മീഷന് തള്ളിയിരുന്നു. പാര്‍ലമെന്ററി സെക്രട്ടറി പദവി വഹിച്ച 20 എംഎല്‍എമാരാണ് ഇപ്പോള്‍ അയോഗ്യരാക്കപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: