പേയാട്: കല്യാണമണ്ഡപങ്ങളും ആഡിറ്റോറിയങ്ങളും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുമെന്ന് ഓണേഴ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍സെക്രട്ടറി ആനന്ദ് കണ്ണശ. മേയര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് കല്യാണമണ്ഡപ ഉടമകളുടെ നിലപാട് അദ്ദേഹം അറിയിച്ചത്. ഇനി മുതല്‍ കല്യാണമണ്ഡപങ്ങളിലും ആഡിറ്റോറിയങ്ങളിലും പ്ലാസ്റ്റിക്കിലും പേപ്പറിലുമുള്ള കപ്പുകള്‍, പ്ലേറ്റുകള്‍ എന്നിവ അനുവദിക്കില്ല. തെര്‍മോകോള്‍, മറ്റ് അജൈവ വസ്തുക്കള്‍ തുടങ്ങിയവ അലങ്കാരത്തിനും മറ്റുമായി പ്രവേശിപ്പിക്കില്ല. സ്റ്റീല്‍ കപ്പുകളും പ്ലേറ്റുകളും മണ്ഡപങ്ങള്‍ സ്വന്തം നിലയ്ക്ക് വാങ്ങി സജ്ജീകരിക്കും. സത്കാരങ്ങള്‍ക്ക് വിലക്കുകള്‍ ലംഘിച്ച് ആരെങ്കിലും ഇവ വിതരണം ചെയ്യുന്നത് നഗരസഭയെ അറിയിച്ചാല്‍ മണ്ഡപം ബുക്ക് ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മേയര്‍ ഉറപ്പു നല്‍കിയതായും ആനന്ദ് കണ്ണശ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: