ഹേഗ് : ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാക്കിസ്ഥാന് തടവിലാക്കിയ കുല്ഭൂഷണ് ജാദവിന്റെ വിചാരണയുമായി ബന്ധപ്പെട്ട് ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും വാദം ജൂലൈ 17നുള്ളില്‍ നല്‍കണമെന്ന് അന്താരാഷ്ട്ര കോടതി(ഐസിജെ). ഇരു രാജ്യങ്ങളും തങ്ങള്‍ക്ക് പറയാനുള്ളത് ഏപ്രില്‍ 17നും ജൂലൈ 17നുമിടയില്‍ സമര്‍പ്പിക്കണം.
ചാരനെന്ന് മുദ്രകുത്തി ഏപ്രിലില്‍ പാക്കിസ്ഥാന് ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചതാണ്. തുടര്‍ന്ന് ഇന്ത്യ അന്താരാഷ്ട്ര കോടതിയ സമീപിച്ചു. കേസില്‍ തീര്‍പ്പുകല്‍പ്പിക്കും വരെ വധശിക്ഷ നിര്‍ത്തിവെയ്ക്കാന്‍ മെയ് 18ന് അന്താരാഷ്ട്ര കോടതി ഉത്തരവിട്ടു.
ഹുസ്സെയ്ന്‍ മുബാരക് പട്ടേല്‍ എന്ന പേരിലാണ് ജാദവ് ചാരപ്രവര്‍ത്തനം നടത്തിയതെന്നാണ് പാക്കിസ്ഥാന്റെ ആരോപണം. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 3നാണ് ജാദവിനെ പാക്കിസ്ഥാന് ഇറാനില്‍ നിന്ന് തട്ടിക്കൊണ്ട് പോയി തടവിലാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: