തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയിക്കെതിരായ പരാതി കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് എന്‍ഫോഴ്സ്മെന്റിന് പരാതി നല്കി. ഈ തട്ടിപ്പ് ഇടപാടില്‍ വിദേശനാണയ വിനിമയ ചട്ട ലംഘനവും, ഹവാല, കള്ളപ്പണ ഇടപാടുകളും നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ സിബിഐ, ആദായനികുതി വകുപ്പ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നീ കേന്ദ്ര ഏജന്‍സികളാണ് അന്വേഷിക്കേണ്ടത്.
ഇടപാടുകളെല്ലാം കോടിയേരി ബാലകൃഷ്ണന് ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴുള്ളതാണ്. അക്കാലത്ത് എന്ത് ബിസിനസ് നടത്താനാണ് ബിനീഷ് പണം കടംവാങ്ങിയതെന്ന് പുറത്ത് വരണം. മക്കളാണ് ബിസിനസ് നടത്തുന്നതെങ്കിലും കോടിയേരിയുടെ രാഷ്ട്രീയവും ഭരണപരവുമായ തണലിലാണ് അവര്‍ ഇതെല്ലാം ചെയ്യുന്നത്. ആഴ്ചതോറും വിദേശത്തേക്ക് വിമാനത്തിലെ ആഡംബരക്ലാസിലാണ് മക്കള്‍ യാത്ര ചെയ്യുന്നത്. ഇത്രയും വലിയ എന്ത് ബിസിനസാണ് ഇവര്‍ അവിടെ നടത്തുന്നത്.
ഈ ബിസിനസുകളില്‍ ഇവര്‍ക്കുള്ള നിക്ഷേപവും വരുമാനവും എന്താണ്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഒരു വര്‍ഷം മുമ്പ് വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. കോടിയേരിയുടെ കുടുംബത്തിന്റെ സെപയര്‍പാര്‍ട്സ് വില്പന ശൃംഖലയും ഭൂമിയിടപാടും റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളും സംബന്ധിച്ച് തെളിവില്ലെന്നു പറഞ്ഞാണ് വിജിലന്‍സ് പരാതി നിരസിച്ചത്. ഈ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ ഇക്കാര്യങ്ങളില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും വി.മുരളീധരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: