തിരുവനന്തപുരം: അപ്രഖ്യാപിത പവര്‍കട്ട് എന്നത് പ്രചരണം മാത്രമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി നിയമസഭയില്‍ .സംസ്ഥാനത്ത് ഈ വര്‍ഷം പവര്‍കട്ട് ഉണ്ടാവില്ല. വൈദ്യുതി പുറത്തുനിന്ന് വാങ്ങാന്‍ കരാറുണ്ടാക്കിയിട്ടുണ്ട്.
സൗരോര്ജ്ജത്തെക്കാള് ചെലവു കുറഞ്ഞതാണ് ജലവൈദ്യുത പദ്ധതികള്‍. അതിനാല്‍ ചെറുതും വലുതമായ എല്ലാ ജലവൈദ്യുത പദ്ധതികളും നടപ്പിലാക്കും. സമവായത്തിലെത്തിയാല്‍ അതിരപ്പള്ളി പദ്ധതിയും നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.
നിലവിലെ സാമ്പത്തികാവസ്ഥ മാറിവരാന്‍ കുറച്ച് സമയം കൂടിഎടുക്കുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ദിനേശ് ബീഡിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ പിരിക്കുന്ന 14 ശതമാനം നികുതി തിരികെ നല്‍കും. നവംബര്‍ 30 വരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്തിന്റെ ശരാശരി വരവ് പ്രതിമാസം 5985.46 കോടി രൂപയും ചെലവ് 8539.14 കോടിയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: