മുസ്ലിം വിരുദ്ധര്‍, വര്‍ഗ്ഗീയവാദികള്‍ എന്നൊക്കെ പ്രചരിപ്പിച്ചിട്ടും വിശ്വാസികള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നാല്‍ എന്തു ചെയ്യും? മതപരമായി നേരിടുകയെന്നാണ് ത്രിപുരയിലെ സിപിഎം കണ്ടെത്തിയ ഉത്തരം. നരേന്ദ്ര മോദിയില്‍ ആകൃഷ്ടരായി ദക്ഷിണ ത്രിപുര ജില്ലയിലുള്ള മൊദ്യട്ടില ഗ്രാമത്തില്‍ നാല്‍പ്പത് മുസ്ലിം മതവിശ്വാസികളാണ് ബിജെപിയില്‍ ചേര്‍ന്നത്. പ്രാര്‍ത്ഥനയ്ക്ക് ഇനി പള്ളിയില്‍ കയറരുതെന്നായിരുന്നു ഇവര്‍ക്ക് സിപിഎമ്മിന്റെ മുന്നറിയിപ്പ്. മതനേതാക്കളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ഫത്വ ഇറക്കി. ഭീഷണി വകവയ്ക്കാതെ പള്ളിയിലെത്തിയവരെ മര്‍ദ്ദിച്ചു. ഗ്രാമത്തിലെ കുഴല്‍ക്കിണര്‍ തകര്‍ത്തു. കുടിവെള്ളത്തിനായി ദൂരെയുള്ള കുളമാണ് ഇപ്പോഴത്തെ ആശ്രയം. സര്‍ക്കാര്‍ സഹായങ്ങള്‍ നിഷേധിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍നിന്നു പുറത്താക്കി. സാമൂഹികമായി ഒറ്റപ്പെടുത്താനുള്ള ശ്രമം തുടരുന്നു. പോലീസില്‍ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പാര്‍ട്ടിയില്‍ തിരിച്ചെത്തിയാല്‍ എല്ലാം മറക്കാമെന്നാണ് സിപിഎം വാഗ്ദാനം.
ഭീഷണിക്ക് വഴങ്ങാന്‍ ഗ്രാമീണര്‍ തയ്യാറായില്ല. പ്രാര്‍ത്ഥനക്ക് തകര ഷീറ്റ് മേഞ്ഞ താല്‍ക്കാലിക സംവിധാനമൊരുക്കി അവര്‍ മറുപടി നല്കി. അടുത്ത ഗ്രാമത്തിലുള്ള ഇമാം ജോഹിറുള്‍ ഇസ്ലാമാണ് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കുന്നത്. ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തിയ സിപിഎം, പശുവിനെ കൊല്ലുന്നയാളാണെന്ന് പ്രചരിപ്പിച്ച് കലാപത്തിനും ശ്രമിച്ചു. കേരളത്തില്‍ ന്യൂനപക്ഷ സംരക്ഷണത്തിന്റെ പേരില്‍ ജിഹാദികളെ പിന്തുണക്കുന്ന സിപിഎമ്മിന്റെ യഥാര്‍ത്ഥ മുഖമാണ് ത്രിപുരയില്‍ വ്യക്തമാകുന്നത്.
സിപിഎമ്മിലേക്ക് തിരിച്ചുപോകാന്‍ ഭീഷണിയുണ്ടെന്ന് ബാബുല്‍ ഹുസൈന് പറഞ്ഞു. അവരെ എതിര്‍ക്കാന്‍ ഇവിടാര്‍ക്കും ധൈര്യമില്ല. പ്രദേശത്തെ മുസ്ലിം മതനേതാക്കളെ കൂട്ടുപിടിച്ചാണ് ഞങ്ങളെ ഒറ്റപ്പെടുത്തുന്നത്. ഹിന്ദുക്കളുടെ പാര്‍ട്ടിയില്‍ മുസ്ലിങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നാണ് ആവശ്യം. വര്‍ഷങ്ങള്‍ ഭരിച്ചിട്ടും ഞങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ സിപിഎമ്മിന് സാധിച്ചിട്ടില്ല. പിന്നെന്തിന് ഞങ്ങള്‍ അവര്‍ക്ക് വോട്ടുചെയ്യണം. മോദിയില്‍ പ്രതീക്ഷയുള്ളതിനാലാണ് ബിജെപിയില്‍ ചേര്‍ന്നത്, അദ്ദേഹം വിശദീകരിച്ചു. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം ബിജെപി നിഷേധിക്കുന്നുവെന്ന് പ്രചാരണം നടത്തുന്ന സിപിഎമ്മാണ് ഇഷ്ടപ്പെട്ട പാര്‍ട്ടിയില്‍ ചേരാനുള്ള തങ്ങളുടെ അവകാശം നിഷേധിക്കുന്നതെന്ന് കുദ്ദുസ് മിയ ചൂണ്ടിക്കാട്ടി.
ബിജെപിയില്‍ ചേരുന്ന മുസ്ലിങ്ങളെ ഭീഷണിപ്പെടുത്തിയും അക്രമിച്ചും പിന്തിരിപ്പിക്കാനുള്ള ശ്രമം ഒറ്റപ്പെട്ടതല്ലെന്ന് ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് ലാല്‍ചന്ദ് ബാച്ച ചൂണ്ടിക്കാട്ടി. മൂന്ന് വര്‍ഷത്തിനിടെ ആയിരക്കണക്കിനാളുകള്‍ ബിജെപിയില്‍ ചേര്‍ന്നു. മുസ്ലിം വിഭാഗത്തില്‍ സ്വാധീനമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചു. ഇതാണ് സിപിഎമ്മിന്റെ അസഹിഷ്ണുതയ്ക്ക് കാരണം. നിരവധി പ്രവര്‍ത്തകര്‍ അക്രമത്തിനിരയായി. ന്യൂനപക്ഷ മോര്‍ച്ച ജനറല്‍ സെക്രട്ടറി ആരിഫുള്‍ ഇസ്ലാമിനെയും ഭാര്യയെയും മര്‍ദ്ദിച്ചു, അദ്ദേഹം പറഞ്ഞു. 8.6 ശതമാനമാണ് സംസ്ഥാനത്തെ മുസ്ലിം ജനസംഖ്യ. ഹിന്ദുക്കള്‍ പത്ത് ശതമാനത്തില്‍ താഴെയുള്ള കുളുബാരി, ദുര്‍ഗാപുര്‍ ഗ്രാമങ്ങളില്‍ മുസ്ലിങ്ങള്‍ ദുര്‍ഗ്ഗാ പൂജ ആഘോഷിച്ചത് വാര്‍ത്തയായിരുന്നു.
നാളെ: കൊലക്കത്തിയെടുത്ത് സിപിഎം; നിലവിളിയൊടുങ്ങാതെ ത്രിപുര
പ്രതികരിക്കാൻ ഇവിടെ എഴുതുക: