കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയെ പീഡിപ്പിച്ചു കൊന്ന കേസില്‍ വിചാരണ കോടതി വധശിക്ഷ വിധിച്ചതിനെതിരെ പ്രതി അസം സ്വദേശി അമീറുള്‍ ഇസ്ലാം നല്കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. 2016 ഏപ്രില്‍ 28 നാണ് പെരുമ്പാവൂര്‍ കുറുപ്പുംപടിയിലെ കനാല്‍ പുറമ്പോക്കിലുള്ള വീട്ടിലാണ് ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.
അന്യ സംസ്ഥാന തൊഴിലാളിയായ അമീറുള്‍ ഇസ്ലാമിനെ ജൂണ്‍ 14 ന് തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് നിന്ന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. 2016 സെപ്തംബര്‍ 16 ന് കുറ്റപത്രം നല്കിയ കേസില്‍ ഡിസംബര്‍ 14 നാണ് കോടതി വധശിക്ഷ വിധിച്ചത്.
നിയമം പരിഗണിക്കാതെ പൊതുതാത്പര്യം കണക്കിലെടുത്താണ് കോടതി വധശിക്ഷ വിധിച്ചതെന്നും ശിക്ഷ റദ്ദാക്കി അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നുമാണ് അപ്പീലിലെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: