തിരുവനന്തപുരം: വാഹന പണിമുടക്കില്‍ കെഎസ്ആര്‍ടിസിക്ക് 15 കോടി രൂപയുടെ നഷ്ടം. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ വാഹന പണിമുടക്കില്‍ പങ്കെടുത്തു. പെന്ഷന് നല്‍കാനും ഇന്ധനം വാങ്ങാനും നിവൃത്തിയില്ലാതെ നട്ടം തിരിയുന്ന കെഎസ്ആര്‍ടിസിക്ക് പണിമുടക്കിലെ കളക്ഷന്‍ നഷ്ടം കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കും. കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് മുഖ്യമന്ത്രിയും എംഡിയും ആവശ്യപ്പെട്ടുവെങ്കിലും ഇടതു യൂണിയന്റെ കടുംപിടിത്തത്തെ തുടര്‍ന്ന് സര്‍വ്വീസ് നടത്താനായില്ല.
6593 ജീവനക്കാര്‍ ഇന്നലെ ജോലിക്ക് ഹാജരായിരുന്നു. 919 സര്‍വ്വീസ് നടത്തിയെങ്കിലും സമരാനുകൂലികള്‍ വഴിയില്‍ തടഞ്ഞതോടെ സര്‍വ്വീസ് പൂര്‍ണ്ണമായും നിര്‍ത്തിവച്ചു. സ്വകാര്യബസുകള്‍ പണിമുടക്കില്‍ പങ്കെടുത്തതിനാല്‍ സാധാരണ ലഭിക്കാറുള്ള കളക്ഷനു പുറമെ മൂന്ന് കോടി രൂപയെങ്കിലും അധികം ലഭിക്കേണ്ടതായിരുന്നു. ദീര്‍ഘദൂര സര്‍വ്വീസുകളെയും പണിമുടക്ക് സാരമായി ബാധിച്ചു. അന്യസംസ്ഥാനങ്ങളിലേക്ക് സര്‍വ്വീസ് നടത്തിയ വാഹനങ്ങള്‍ ഇന്നലെ തിരികെ സര്‍വ്വീസ് നടത്തിയില്ല. തിരിച്ചു സര്‍വ്വീസ് നടത്താത്തതിനാല്‍ ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഇന്നും താളം തെറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: