ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തിന്റെ ഭഗമായുള്ള ഈ വര്‍ഷത്തെ രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളാ പോലീസിലെ ആറ് പേര് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് അര്‍ഹത നേടി. ധീരതയ്ക്കുള്ള പോലീസ് മെഡലിനും വിശിഷ്ട സേവാ മെഡലിനും ഇത്തവണ കേരളാ പോലീസില്‍ നിന്ന് ആരുമില്ല.
പി. ബിജോയ് (എസ്പി, പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ്), എസ്.ആര്. ജ്യോതികുമാര്‍ (ഡെപ്യൂട്ടി സൂപ്രണ്ട്, സിബിസിഐഡി. തിരുവനന്തപുരം), കെ.ഇ. ബൈജു (അസിസ്റ്റന്റ് കമ്മിഷണര്‍ (കണ്ടോണ്മെന്റ്, തിരുവനന്തപുരം), സി. സനാതന കുമാര്‍ ( എസ്ഐ, എസ്ബിസിഐഡി, തിരുവനന്തപുരം), വി. കൃഷ്ണകുമാര്‍ (എഎസ്ഐ, എസ്ബിസിഐഡി, തൃശൂര്‍), സി. അജന് (എഎസ്ഐ, തിരുവനന്തപുരം) എന്നിവര്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ നേടി.
ടി. ശങ്കരന്‍കുട്ടി നാരായണന് (എസിഐഒ, എസ്ഐബി, തിരുവനന്തപുരം), ആല്‍ബന്‍ കണ്ണോത്ത് പുരുഷോത്തമന് കുമാര്‍ (അസിസ്റ്റന്റ് ഡയറക്ടര്‍, എസ്ഐബി, മുംബൈ), ജോ സുനില്‍ ഉമ്മാനുവേല്‍ (എഎസ്പി, സിബിഐ, ഗാസിയാബാദ്), രമേശ് കണ്ണന് (ഡിസിഐഒ, ആഭ്യന്തര മന്ത്രാലയം, ചെന്നൈ), ഭാസ്കരന് സൈഗാള്‍ (ഡിവൈഎസ്പി, ആന്‍ഡമാന്‍), ഡോ.വി.ജെ. ചന്ദ്രന് (സീനിയര്‍ എസ്പി, പുതുച്ചേരി) തുടങ്ങിയവരാണ് മറ്റ് സേനാവിഭാഗങ്ങളില്‍ നിന്നും രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന് അര്‍ഹരായ മലയാളികള്‍. ജമ്മു കാശ്മീരിലെ ഡിവൈഎസ്പി സതീഷ് കുമാര്‍, കോണ്‍സ്റ്റബിള്‍ ദീപക് കുമാര്‍, സിആര്‍പിഎഫിലെ കിഷോര്‍ കുമാര്‍, അരുണ്‍ കുമാര്‍, എന്നിവര്‍ക്ക് ധീരതയ്ക്കുള്ള പോലീസ് മെഡലും സമ്മാനിക്കും. കഴിഞ്ഞ വര്‍ഷം സംസ്ഥാന ആഭ്യന്തര വകുപ്പ് ശുപാര്‍ശ സമര്‍പ്പിക്കാന്‍ വൈകിയതിനാല്‍ കേരള പോലീസ് മെഡല്‍ പട്ടികയില്‍നിന്ന് പുറത്തായിരുന്നു.
സ്തുത്യര്‍ഹ സേവനത്തിനുള്ള പോലീസ് മെഡലുകള്‍ വിവിധ സേനകളില്‍ നേടിയ മലയാളികള്‍:
പി.ജി. മധുസൂദനന്
(കമാന്‍ഡന്റ്, ബിഎസ്എഫ്, തൃശൂര്‍).
എ.പി. ഷൗക്കത്ത് അലി
(എഎസ്പി, എന്‍ഐഎ, കൊച്ചി)
എം.ടി. തമ്പി (എസ്ഐ, സിആര്‍പിഎഫ്, പള്ളിപ്പുറം)
കുര്യന് ജോര്‍ജ് (സുബേദാര്‍, ത്രിപുര).
പി. മോലി, (ഹെഡ് കോണ്‍സ്റ്റബിള്‍, ലക്ഷദ്വീപ്).
കൃഷ്ണമോഹന് പ്രസാദ് (കമാന്‍ഡന്റ്, ബിഎസ്എഫ്).
എം. രവി (ഇന്‍സ്പെക്ടര്‍, ബിഎസ്എഫ്, മേഘാലയ).
രാജേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, സിഐഎസ്എഫ്, നോയിഡ).
എം.എസ്. ഗോപകുമാര്‍ (എഎസ്ഐ, സിഐഎസ്എഫ്, ഹസന്)
മാത്യു എ. ജോണ്‍ (ഡിഐജി, സിആര്‍പിഎഫ്, റായ്പൂര്‍).
രാജേഷ് കുമാര്‍ (കമാന്‍ഡന്റ്, സിആര്‍പിഎഫ്, ശ്രീനഗര്‍).
മിഥിലേഷ് കുമാര്‍ (കമാന്‍ഡന്റ്, സിആര്‍പിഎഫ്, അസാം)
ടി. ജേക്കബ് (എസ്ഐ, സിആര്‍പിഎഫ്, കര്‍ണാടക)
വിനോദ് കുമാര്‍ (അസിസ്റ്റന്റ് കമാന്‍ഡന്റ്, ഐടിബിപി, ചണ്ഡീഗഡ്).
ആന്റണി തമ്പി (കമാന്‍ഡന്റ്, എസ്എസ്ബി, ബീഹാര്‍)
ഇ. അരുണാചലം (സിസിഐഒ, എസ്ഐഒ, തിരുവനന്തപുരം)
അഞ്ച് മലയാളികള്‍ക്ക് ജീവന് രക്ഷക്; അമീന് മുഹമ്മദിന് ഉത്തം ജീവന് രക്ഷക് പതക്ക്
ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ രണ്ടാമത്തെ പുരസ്കാരമായ ഉത്തം ജീവന് രക്ഷക് പതക്കിന് മലയാളി അമീന് മുഹമ്മദ് അര്‍ഹനായി. ജീവന് രക്ഷക് പുരസ്കാരത്തിന് അഞ്ച് മലയാളികളും തെരഞ്ഞെടുക്കപ്പെട്ടു. പരമോന്നത ബഹുമതിയായ സര്‍വോത്തം ജീവന് രക്ഷക് പുരസ്കാരത്തിന് മലയാളികളില്ല. അബിന്‍ ചാക്കോ, രാജശ്രീ ആര്. നായര്‍, മാസ്റ്റര്‍ അഭയ് ദാസ്, മാസ്റ്റര്‍ സ്റ്റീഫന്‍ ജോസഫ്, മാസ്റ്റര്‍ കെ.എച്ച്. ഹരീഷ് എന്നിവരാണ് ജീവന് രക്ഷക് പുരസ്കാരത്തിന് അര്‍ഹരായ മലയാളികള്‍. ജീവന് രക്ഷാ പതക് അവര്‍ഡുകള്‍ ഇത്തവണ 44 പേര്‍ക്കാണ് സമ്മാനിക്കുക. ഏഴ് പേര്‍ക്ക് മരണാനന്തര ബഹുമതിയായി സര്‍വോത്തം ജീവന് രക്ഷാ പുരസ്കാരവും 13 പേര്‍ക്ക് ഉത്തം ജീവന് രക്ഷാ പുരസ്കാരവും 24 പേര്‍ക്ക് ജീവന് രക്ഷാപതക്കും നല്‍കും. മെഡലും പ്രശസ്തി പത്രവും തുകയും അടങ്ങുന്നതാണ് പുരസ്കാരങ്ങള്‍.
കസ്റ്റംസ്, സെന്‍ട്രല്‍ എക്സൈസ് പുരസ്കാരങ്ങള്‍
ഡോ. ടി. ടിജു (അഡീഷണല്‍ കമ്മിഷണര്‍, കസ്റ്റംസ്, തിരുവനന്തപുരം സോണ്‍), പി. പ്രസാദ് (അസിസ്റ്റന്റ് ഡയറക്ടര്‍, ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സ്, കൊച്ചി റീജിയണല്‍ യൂണിറ്റ്), കെ. രാമകൃഷ്ണന് (അഡീഷണല്‍ ഡയറക്ടര്‍, ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇന്റലിജന്‍സ്, ചെന്നൈ), അല്ലന് രാജേഷ് (സീനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍, ഡയറക്ടറേറ്റ് ജനറല്‍ ഒാഫ് ജിഎസ്ടി, മംഗലാപുരം മേഖലാ യൂണിറ്റ്), എം.ഐ. രാമചന്ദ്രന് (സീനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍, റവന്യൂ ഇന്റലിജന്‍സ്, മുംബൈ) തുടങ്ങിയവരാണ് പുരസ്കാരത്തിന് അര്‍ഹരായ മലയാളികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: