കൊച്ചി: കോടിയേരി ബാലകൃഷ്ണന്റെ മകന് പണം തട്ടിയ കേസില്‍ കുറിക്കുകൊള്ളുന്ന പരിഹാസവുമായി അഡ്വ. എ. ജയങ്കറിന്റെ ഫേസ്ബുക് പ്രതികരണം. കോടിയേരിയുടെ മകനെയും ഗാന്ധിജിയുടെ മകന് ഹരിലാല്‍ ഗാന്ധിയേയും തുലനം ചെയ്ത് തുടങ്ങുന്ന വിമര്‍ശനത്തിനൊടുവില്‍ പറയുന്നതിങ്ങനെ: ”കോടിയേരിയുടെ ജീവിതമാണ്, അദ്ദേഹത്തിന്റെ സന്ദേശം.” ”എന്റെ ജീവിതമാണ് എന്റെ സന്ദേശം” എന്ന ഗാന്ധിജിയുടെ വാക്യത്തെ അനുകരിച്ചാണ് ഈ പരിഹാസം.
ജയശങ്കറിന്റെ എഴുത്തിങ്ങനെ:
”മഹാത്മാ ഗാന്ധിയുടെ മൂത്തമകന് ഹരിലാല്‍ ഗാന്ധി മുഴുക്കുടിയനും ദുര്‍വൃത്തനും ആയിരുന്നു. ഇടയ്ക്ക് മതംമാറി, പിന്നെ തിരിച്ചു പോന്നു. ഒടുവില്‍ അരിയെത്താതെ മരിച്ചു.
മകന് കൊളളരുതാത്തവനായി എന്നതുകൊണ്ട് മഹാത്മാവിന്റെ മഹത്വത്തിന് എന്തെങ്കിലും ഗ്ലാനി സംഭവിച്ചോ? ഇല്ല. അഹിംസാ പാര്‍ട്ടിക്ക് അപകീര്‍ത്തിയുണ്ടായോ? അതുമില്ല. അതാണ് രാഷ്ട്രീയം.
ബിനോയ് കാശ് കടംവാങ്ങിയിട്ടുണ്ടെങ്കില്‍ ബിനോയ് തിരിച്ചുകൊടുക്കും. കേസുണ്ടായാല്‍ നേരിടും. അതൊന്നും പാര്‍ട്ടി അറിയേണ്ട കാര്യമില്ല.
ബിനോയ് കോടിയേരി വിപ്ലവ പാര്‍ട്ടിയില്‍ അംഗമല്ല. തൊഴിലെടുത്തു ജീവിക്കുന്ന ഒരു പാവം ചെറുപ്പക്കാരന്. അദ്ദേഹം കാര്‍ വാങ്ങാനും കച്ചവടം പൊലിപ്പിക്കാനും ഏതാനും ദിര്‍ഹം കടംവാങ്ങിയത് തെറ്റാണോ? കയ്യില്‍ കാശില്ലാത്തതിനാല്‍ തിരിച്ചടവ് വൈകിയതാണോ മഹാപരാധം?
പാവങ്ങളുടെ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുളള കുത്സിത ശ്രമമാണ് കോണ്‍ഗ്രസും ബിജെപിയും മാധ്യമ സിന്‍ഡിക്കേറ്റും ചേര്‍ന്നു നടത്തുന്നത്. ഇതൊന്നും ഈ നാട്ടില്‍ വിലപ്പോകില്ല. സഖാവ് കോടിയേരി ബാലകൃഷ്ണന്റെ ത്യാഗനിര്‍ഭരമായ ജീവിതം ഒരു തുറന്ന പുസ്തകമാണ്.
കോടിയേരിയുടെ ജീവിതമാണ്, അദ്ദേഹത്തിന്റെ സന്ദേശം.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: