തിരുവനന്തപുരം: സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങള്‍ അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പത്രവാര്‍ത്തകളെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് മുന്നില്‍ ഒരുപരാതിയും വന്നിട്ടില്ല. 15 വര്‍ഷമായി വിദേശത്ത് ജോലി ചെയ്യുന്ന ആളാണ് ബിനോയ് കോടിയേരി. പാര്‍ട്ടിക്ക് ചേരാത്ത പ്രവൃത്തി ചെയ്താല്‍ പാര്‍ട്ടി നടപടി സ്വീകരിക്കും. പശ്ചിമബംഗാളിലെ രാജ്യസഭാംഗമായിരുന്ന ഋതബ്രത ബാനര്‍ജിക്കെതിരായ നടപടി ഇതിന് ഉദാഹരണമാണ്. മുഖ്യമന്ത്രി പറഞ്ഞു. എന്‍ വിജയന് പിള്ള എംഎല്‍എയുടെ മകന് ശ്രീജിത്തിനെതിരെ എഫ്ഐആര്‍ ഉണ്ടെങ്കില്‍ അന്വേഷണം നടക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരുപദിഷ്ടമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. സര്‍ക്കാര്‍ അന്വേഷണത്തിന് തയ്യാറല്ല. മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ നിലപാട് ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ധാര്‍മികതയുണ്ടെങ്കില്‍ ആരോപണത്തില്‍ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സബ്മിഷന് വേളയിലാണ് പ്രതിപക്ഷ നേതാവ് കോടിയേരിയുടെ മകനെതിരായ ആരോപണങ്ങള്‍ സഭയില്‍ ഉന്നയിച്ചത്.
കോടിയേരിയുടെ മകനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് ചെന്നിത്തല പറഞ്ഞു. ലാളിത്യത്തെ കുറിച്ച് പറയുന്നവരുടെ മക്കളാണ് ഇതൊക്കെ ചെയ്യുന്നത്. വിദേശമലയാളികളെ പോലും ബിനോയ് അപമാനിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ ബിസിനസ് നടത്താനുള്ള എന്ത് സാമ്ബത്തിക സ്രോതസാണ് കോടിയേരിയുടെ മകന് ഉള്ളതെന്നും ചെന്നിത്തല ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: