തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി മൂന്നുവര്‍ഷത്തില്‍നിന്ന് രണ്ടു വര്‍ഷമായി കുറയ്ക്കാന്‍ തീരുമാനിച്ച ഓര്‍ഡിനന്‍സ് ഹൈക്കോടതി ശരിവച്ചു. കാലാവധി പൂര്‍ത്തിയാകും മുമ്പ് ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ടെന്ന മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ ഹര്‍ജി ഹൈക്കോടതി തള്ളി.
ഗുരുവായൂര്‍, കൂടല്‍മാണിക്യം, കൊച്ചി എന്നീ ബോര്‍ഡുകളുടെ കാലാവധി രണ്ട് വര്‍ഷമാണെന്നും. തിരുവിതാംകൂര്‍ ബോര്‍ഡിന്റെ കാലാവധി നിജപ്പെടുത്തുക മാത്രമാണ് ചെയ്തത്. ആരെയും പിരിച്ചു വിട്ടില്ലന്നും കാലാവധി ചുരുക്കിയപ്പോള്‍ പദവി നഷ്ടമായതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
തിരുക്കൊച്ചി ഉടമ്പടി ഭരണഘടന നിലവില്‍ വന്ന ശേഷം നിയമമമായി പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. തിരു കൊച്ചി ഉടമ്പടി പ്രകാരം സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണെന്ന വാദവും കോടതി തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: