തിരുവനന്തപുരം: പ്രായാധിക്യം കാരണം ആധാറിലും മറ്റും ഉപയോഗിക്കേണ്ട വിരലടയാളം വ്യക്തമാകാതെ വരുമ്പോള്‍ പകരം കണ്ണുകള്‍ സ്കാന്‍ചെയ്ത് ഉപയോഗിക്കുന്നത് പരിഗണിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശകമ്മീഷന്. നിരവധി ആളുകള്‍ വിരലടയാളം വ്യക്തമാകാത്തത് കാരണം ബുദ്ധിമുട്ട് നേരിടുന്ന പശ്ചാത്തലത്തില്‍ യുഐഡി അധികൃതര്‍ മറ്റേതെങ്കിലും മാര്‍ഗം അവലംബിച്ച് പ്രതിസന്ധി ഒഴിവാക്കണമെന്ന് കമ്മീഷന് ആക്റ്റിംഗ് അധ്യക്ഷന്‍ പി. മോഹനദാസ് നിര്‍ദ്ദേശിച്ചു. യൂണിറ്റ് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ബാംഗ്ലൂരിലുള്ള ഡപ്യൂട്ടി ഡയറക്ടര്‍ ജനറലിനാണ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയത്. ഫെബ്രുവരി 28നകം വിശദീകരണം സമര്‍പ്പിക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: