കൊച്ചി: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിച്ച ജനരക്ഷാ യാത്രയ്ക്ക് ബദലായിരുന്നു കോടിയേരി ബാലകൃഷ്ണന് നടത്തിയ ജനജാഗ്രതാ യാത്ര. യാത്രയിലുടനീളം ആക്ഷേപിച്ചതു മുഴുവന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായേയും.
അമിത് ഷായുടെ മകന്റെ കമ്പനിക്കെതിരേ വന്ന വ്യാജവാര്‍ത്തയുടെ പേരിലായിരുന്നു ആക്ഷേപം. നരേന്ദ്ര മോദിയും അമിത് ഷായും ബിപെജിയും വാഗ്ദാനം ചെയ്ത ‘അച്ഛാദിന്‍’ (നല്ലനാളുകള്‍) അമിത് ഷായുടെ മകനുവേണ്ടിയുള്ള ‘ബച്ചാദിന്‍’ (മകന്റെ നാളുകള്‍) ആയെന്നായിരുന്നു ആക്ഷേപം. സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ഇത് എഴുതിപ്പിടിപ്പിക്കുകയും ചെയ്തു.
എന്നാല്‍, കോടിയേരിയുടെ മക്കളുടെ വിക്രിയകള്‍ പുറത്തുവരുമ്പോള്‍ അത് ‘ബച്ചാ ദിന്’ ആയെന്നാണ് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വിമര്‍ശിക്കപ്പെടുന്നത്. കോടിയേരിയുടെ പഴയ പോസ്റ്റും ചേര്‍ത്ത് സ്ക്രോളുകളും വിമര്‍ശനങ്ങളും പരിഹാസങ്ങളും വ്യാപകമാണ്. ബച്ചാ ദിന് അറം പറ്റിയെന്നും അച്ചനെ കൊച്ചന് കുടുക്കിയെന്നും ആക്ഷേപങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: