കൊച്ചി: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിലെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നീക്കണമെന്നും അന്വേഷണ പരിധി ലംഘിച്ചുള്ള കമ്മീഷന്റെ കണ്ടെത്തലുകള്‍ നിയമ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് മുന്‍മന്ത്രിയും എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഹൈക്കോടതിയെ സമീപിച്ചു.
റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ഭരണഘടന ഉറപ്പു നല്കുന്ന സ്വകാര്യതയുടെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ആറ് കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 33 സോളാര്‍ കേസുകളില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് 2013 ഒക്ടോബര്‍ 23ന് സോളാര്‍ കമ്മീഷനെ നിയോഗിച്ചപ്പോള്‍ ആറ് വിഷയങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ കമ്മിഷന് സ്വന്തം നിലയില്‍ ടേംസ് ഓഫ് റഫറന്‍സ് (പരിഗണനാവിഷയങ്ങള്‍) വിപുലമാക്കി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി അടുത്തയാഴ്ച ഹൈക്കോടതി പരിഗണിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: