കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരായ ആരോപണങ്ങളില്‍ നിലപാട് വ്യക്തമാക്കി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള.
ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്നത് സിവില്‍ തര്‍ക്കമാണെന്നും അതില്‍ പാര്‍ട്ടി ഇടപെടില്ലെന്നും എസ്.ആര്.പി കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിദേശത്ത് നടന്ന ഒരു ഇടപാടാണിത് അത് വിദേശത്ത് തന്നെ തീര്‍ക്കും. ഇതില്‍ എതിര്‍കക്ഷിയും ബിനോയ്യും അവരുടെ പക്ഷം വ്യക്തമാക്കിയിട്ടുണ്ട്. അതിലെ വിധി ദുബായ് കോടതി പറയട്ടെ. ഈ വിഷയത്തില്‍ പാര്‍ട്ടിക്ക് പരാതി കിട്ടിയിട്ടില്ല. അതിനാല്‍ തന്നെ പാര്‍ട്ടി ഇടപെടേണ്ടതുമില്ല, സര്‍ക്കാരും ഇടപെടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജിക്ക് സന്നദ്ധനായോ എന്ന ചോദ്യത്തോട് പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള പ്രതികരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: