കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും മക്കളുടെയും കോടികളുടെ പണമിടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി നല്കി. ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.
മുന്‍ ആഭ്യന്തരമന്ത്രിയായ കോടിയേരിയുടെ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് മക്കളായ ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും വന്‍തോതില്‍ പണമിടപാടുകള്‍ നടത്തുന്നുണ്ടെന്നാണ് ആരോപണം.
ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള പണം കൈമാറ്റത്തില്‍ ഹവാല ഇടപാടുകളുമുണ്ടായിട്ടുണ്ടെന്നാണ് സംശയം. ഇതുസംബന്ധിച്ച് വിശദ അന്വേഷണം വേണം. ബിനോയ് കോടിയേരി പതിമൂന്ന് കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാരോപിച്ച് ദുബായ് കമ്പനി സിപിഎം നേതൃത്വത്തിന് നല്കിയ കത്തിന്റെ പകര്‍പ്പ് ഉള്‍പ്പെടെയാണ് പരാതി നല്‍കിയത്.
മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: