കണ്ണൂര്‍: കേരള മുഖ്യമന്ത്രി പിണറായി വിജയന് പ്രതിയായിരുന്ന തലശ്ശേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതക കേസ് പുനരന്വേഷിക്കണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് ആവശ്യപ്പെട്ടു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഔദ്യോഗികമായി ഏറ്റെടുത്തു കൊണ്ട് സിപിഎം ജില്ലാ സെക്രട്ടറി നടത്തിയ പ്രസംഗം കേസില്‍ സിപിഎമ്മിനുളള പങ്ക് പകല്‍പോലെ വെളിപ്പെട്ടിരിക്കുകയാണ്. സിപിഎമ്മിലെ ആഭ്യന്തര പ്രശ്നങ്ങളുടെ പേരിലായാലും ഇത്തരത്തില്‍ ഓരോ രഹസ്യങ്ങള്‍ പുറത്തു വരികയാണ്. വരും നാളുകളില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരുമെന്നും ജയരാജന്‍തന്നെ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊളളുമെന്നും കൃഷ്ണദാസ് പറഞ്ഞു.
കോടിയേരിയുടെ മകന്റെ വിദേശ ധനഇടപാടുകള്‍ അന്വേഷണ വിധേയമാക്കണമെന്നും ഇത്തരം പണവും ജിഹാദി ഭീകരതയുമായി ബന്ധമുണ്ടോയെന്നത് അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട് പി.കെ.കൃഷ്ണദാസ് ആവശ്യപ്പെട്ടു. ഇത്രയും വലിയ വിദേശ ഇടപാടുകള്‍ എന്തിന് നടത്തിയെന്ന് കണ്ടെത്തണം. കേരളത്തില്‍ ചില പദ്ധതികള്‍ അംഗീകരിച്ചു കൊടുക്കാന്‍ നടത്തിയ നീക്കങ്ങളും അന്വേഷിക്കണം. ആരൊക്കെയായിട്ടാണ് കോടിയേരിയുടെ മകന് ബന്ധമെന്ന് കണ്ടെത്തണം. ഇത്തരം പണവു#ായി സിപിഎമ്മിന് ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വന്‍ ഗൂഡാലോചനയാണ് ഇതിനു പിന്നിലുളളത്.രാഷ്ട്രീയ താല്‍പ്പര്യം മാറ്റിവെച്ച് രാഷ്ട്ര താല്‍പ്പര്യത്തിന് പരിഗണന നല്കി അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: