കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ജലാലബാദിലെ ശിശു സംരക്ഷണ ഏജന്‍സിക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്.
ശിശു സംരക്ഷണ ഏജന്‍സിക്കു പുറത്ത് സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പാര്‍ക്ക് ചെയ്ത ശേഷം തോക്കുധാരികള്‍ ഉള്ളില്‍ പ്രവേശിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പത്ത് മണിക്കൂറോളം അഫ്ഗാന് സുരക്ഷാ സൈന്യം ആക്രമണത്തെ പ്രതിരോധിച്ചു. ആറ് ഭീകരരാണ് ഏജന്‍സിക്കു നേരെ ആക്രമണം നടത്തിയത്. ഇതില്‍ ചിലര്‍ പോലീസ് വേഷത്തിലാണ് എത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: