തലശ്ശേരി: വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ ബലത്തില്‍ ഉേദ്യാഗക്കയറ്റം നേടിയ ജില്ലയിലെയും അയല്‍ ജില്ലകളിലെയും സര്‍ക്കാര്‍ ഉേദ്യാഗസ്ഥര്‍ക്ക് കുരുക്ക് വീഴുന്നു.
പത്താം ക്ലാസ്സ് ജയിക്കാത്തവരില് ചിലര്‍ ഉറങ്ങിയുണരും മുന്‍പെ ബിരുദധാരികളാക്കിയ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് മായാജാലത്തിന്റെ അണിയറക്കഥകള്‍ അങ്ങാടിപ്പാട്ടായി പ്രചരിക്കവേയാണ് ഏതാനും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സമാനമായ രീതിയില്‍ വ്യാജന്റെ വിളയാട്ടം നടന്നതായി വിജിലന്‍സ് വിഭാഗത്തിന് സൂചനകള്‍ ലഭിച്ചത്. ഇത് സംബന്ധിച്ച് ലഭ്യമായ വിവരങ്ങള്‍ വിജിലന്‍സില്‍ നിന്നും സ്ഥാപന മേലധികാരികളുടെ കൈകളില്‍ എത്തിയതോടെ വിവിധ ജില്ലകളിലുള്ള എതാനും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉേദ്യാഗസ്ഥരോട് അവരവരുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകളുമായി ഉടന്‍ തിരുവനന്തപുരത്തെ ആസ്ഥാനത്തെത്താന്‍ അടിയന്തിര സര്‍ക്കുലര്‍ ഇറങ്ങി.
അടിസ്ഥാന യോഗ്യതയില്‍ സര്‍വ്വീസില്‍ കയറിയ ശേഷം കുറുക്കു വഴിയിലൂടെ ഉേദ്യാഗക്കയറ്റം നേടിയവര്‍ക്ക് ഇതോടെ പിടി വീഴുമെന്ന് ഉറപ്പായി. തിരുവനന്തപുരത്തെത്താന്‍ ഉത്തരവ് ലഭിച്ച ഇത്തരക്കാരില്‍ പലരും അങ്കലാപ്പിലാണുള്ളത്.
ആരുമറിയാതെ അഭ്യാസം കാണിച്ച് ചുളുവില്‍ മേലധികാരികളായി വിലസുന്നവരെ തഴയപ്പെട്ട സഹപ്രവര്‍ത്തകര്‍ തന്നെയാണ് വിജിലന്‍സിന് ഒറ്റിക്കൊടുത്തതെന്നും പറയപ്പെടുന്നു. കേരളത്തിന് വെളിയില്‍ ഉണ്ടെന്ന് പറയപ്പെടുന്ന സാങ്കല്പിക സര്‍വ്വകലാശാലകളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ മൊത്തമായും ചില്ലറയായും നല്കി വരുന്ന സ്ഥാപനമാണ് ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട കേസ് ഇപ്പോള്‍ െ്രെകംബ്രാഞ്ചിന്റെ ഫയല്‍ കൂമ്പാരത്തില്‍ അടയിരിക്കുകയാണ്. ഇതിനിടയിലാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിജലന്‍സിന്റെ രംഗപ്രവേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: