കണ്ണൂര്‍: ജില്ലാ ബസ്സ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍സ് കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബസ്സുടമകള്‍ കണ്ണൂര്‍ ഹെഡ് പോസ്റ്റോഫീസിനും കലക്ട്രേറ്റിനും മുന്നിലും ധര്‍ണ്ണ നടത്തു മെന്ന് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് 27ന് രാവിലെ 11 മണിക്കാണ് ഹെഡ് പോസ്റ്റോഫീസിനു മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിക്കുക. ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധനവുമായി ബന്ധപ്പെട്ട് നിയോഗിച്ച രാമചന്ദ്രന് കമ്മീഷന് റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധനവ് നടപ്പാക്കാത്ത നടപടിയില്‍ പ്രതിഷേധിച്ച് അന്നേ ദിവസം തന്നെ കല്ട്രേറ്റിനു മുന്നിലും ധര്‍ണ്ണ സംഘടിപ്പിക്കും.
ചാര്‍ജ്ജ് വര്‍ദ്ധനവ് ആവശ്യപ്പെട്ട് 30 മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ സ്വാകാര്യ ബസ്സുകളും സര്‍വ്വീസ് നിര്‍ത്തിവെയ്ക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. മിനിമ ചാര്‍ജ്ജ് 10 രൂപയായും വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് യാത്രക്കൂലിയുടെ 50 ശതമാനമായി നിജപ്പെടുത്തിക്കൊണ്ടും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും തീരുമാനം ഉണ്ടായില്ലെങ്കില്‍ സ്വകാര്യ ബസ്സ് വ്യവസായത്തിന് ഇന്നത്തെ സാഹചര്യത്തില്‍ മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്ന് ഇവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കോഡിനേഷന്‍ കമ്മിറ്റി ചെയര്മാന് എം.വി.വത്സലന്‍,വൈസ് ചെയര്മാന് രാജ്കുമാര് കരുവാരത്ത്,പി.പി.മോഹനന്,ടി.എം.സുധാകരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: