തിരുവനന്തപുരം: മുന്‍മന്ത്രി എ.കെ. ശശീന്ദ്രന് പ്രതിയായ ഫോണ്‍ കെണി വിവാദക്കേസിലെ പരാതിക്കാരി വീണ്ടും നിലപാട് മാറ്റി. എ.കെ. ശശീന്ദ്രന് ഔദ്യോഗിക വസതിയില്‍വച്ച് തന്നോട് അപമര്യാദയായി പെരിമാറിയിട്ടില്ലെന്നും ഫോണിലൂടെ അശ്ലീലം പറഞ്ഞിട്ടില്ലെന്നും പരാതി നല്കിയ ചാനല്‍ ജീവനക്കാരി കോടതിയില്‍ മൊഴി നല്കി.
ഫോണിലൂടെ അശ്ലീലം പറഞ്ഞെങ്കിലും അതു ശശീന്ദ്രനാണോ എന്നുറപ്പില്ലെന്നായിരുന്നു മൊഴി. അതിനാല്‍ ശശീന്ദ്രനെതിരായ പരാതി പിന്‍വലിക്കുകയാണെന്ന് കോടതിയില്‍ വ്യക്തമാക്കി. എന്തിനാണ് പരാതി നല്‍കിയതെന്ന മജിസ്ട്രേറ്റിന്റെ ചോദ്യത്തിന് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തു പറഞ്ഞു അവസാനിപ്പിച്ചത് കൊണ്ടാണെന്നും മൊഴി നല്കി.
ഫോണ്‍ കെണിയുമായി ബന്ധപ്പെട്ടു ശശീന്ദ്രന് നല്കിയ പരാതിയില്‍ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്‍പതാം പ്രതിയായിരുന്നു ചാനല്‍ ജീവനക്കാരി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസേട്രറ്റ് കോടതി ജഡ്ജി പ്രഭാകരനാണ് കേസ് പരിഗണിക്കുന്നത.് കേസില്‍ ഈ മാസം 27ന് കോടതി വിധി പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: