ഹാമില്ട്ടണ്: തുടക്കം മുതല്‍ ഒടുക്കംവരെ ശക്തമായ പോരാട്ടം കാഴ്ചവെച്ച ഇന്ത്യ ചതുര്‍രാഷ്ട്ര ഹോക്കി ടൂര്‍ണമെന്റിന്റെ രണ്ടാം പാദത്തില്‍ ലോക മൂന്നാം നമ്പറായ ബെല്‍ജിയത്തെ നാലിനെതിരെ അഞ്ചു ഗോളുകള്‍ക്ക് അട്ടിമിറച്ചു. ഇന്ത്യക്ക് മധുര പ്രതികാരമായി ഈ വിജയം ആദ്യപാദത്തിന്റെ ഫൈനലില്‍ ബെല്‍ജിയം ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു.
ഇന്ത്യക്കായി രൂപീന്ദര്‍ പാല്സിങ്ങ് രണ്ട് ഗോളും ഹര്‍മന്‍പ്രീത് സിങ് ,ലളിത് ഉപാദ്ധ്യായ, ദില്‍പ്രീത് സിങ് എന്നിവര്‍ ഓരോ ഗോളും നേടി. ന്യൂസിലന്‍ഡിനായി ജോണ്‍- ജോണ്‍ ഡോഹ്മാന്, ഫെലിക്സ് ഡെനേയര്, അലെക്സാണ്ടര്‍ ഹെന്റിക്ക്, ടോം ബൂണ്‍ എന്നിവര്‍ സ്കോര്‍ ചെയ്തു.
തുടക്കത്തില്‍ തന്നെ ഒരുഗോളിന് പിന്നാക്കം പോയ ഇന്ത്യ ശക്തമായി പൊരുതിക്കയറിയാണ് വിജയം പിടിച്ചെടുത്തത്.
അവസാന നിമിഷങ്ങളില്‍ ദില്‍പ്രീത് സിങ് നേടിയ ഗോളാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്.
മലയാളിയായ ഗോള്‍ കീപ്പര്‍ ശ്രീജേഷ് മകച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഗോളെന്നറുപ്പിച്ച ഒന്നിലേറെ ഷോട്ടുകള്‍ ശ്രീജേഷ് രക്ഷപെടുത്തി ടീമിന്റെ വിജയത്തിന് പ്രധാന പങ്കുവഹിച്ചു. ടീമിന്റെ പ്രകടനത്തില്‍ മുഖ്യ പരിശീലകന് മരീജ്നെ സംതൃപ്തി പ്രകടിപ്പിച്ചു
രണ്ടാം പാദ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്.ആദ്യ മത്സരത്തില്‍ ഇന്ത്യ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ആതിഥേയരായ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: