മെല്‍ബണ്‍: ബിട്ടീഷ് താരം കെയ്ല്‍ എഡ്മണ്ടിന്റെ തേരോട്ടത്തിന് കടിഞ്ഞാണിട്ട് മരിന് സിലിച്ച് ഓസ്ട്രേലിയന്‍ ഓപ്പണിന്റെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. സെമിയില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിലിച്ച് ജയിച്ചുകയറിയത്. സ്കോര്‍ 6-2, 7-6 (4), 6-2. മെല്‍ബണില്‍ ഫൈനലിലെത്തുന്ന ആദ്യ ക്രൊയേഷ്യന്‍ താരമാണ് മരിന്.
തുടക്കം മുതല്‍ തകര്‍ത്തു പൊരുതിയ മാരിന് ആദ്യ സെറ്റില്‍ കാര്യമായ വെല്ലുവിളി നേരിടേണ്ടിവന്നില്ല. രണ്ട്പോയിന്റുമാത്രം വിട്ടുകൊടുത്ത് മാരിന് ഒന്നാം സെറ്റ് സ്വന്തമാക്കി.
രണ്ടാം സെറ്റില്‍ എഡ്മണ്ട് തനിസ്വരൂപം കാട്ടി. മാരിനും ഒപ്പത്തിനൊപ്പം മുന്നേറിയതോടെ സെറ്റ് ടൈബ്രക്കറിലേക്ക് നീങ്ങി. ടൈബ്രക്കറില് മാരിന് സെറ്റ് നേടി.
മൂന്നാം സെറ്റിലും മരിന് അനായാസ വിജയം നേടി.രണ്ടു തവണ എഡ്മണ്ടിന്റെ സര്‍വീസ് ഭേദിച്ച സിലിക്ക് 6-2ന് സെ്റ്റ് നേടി കലാശക്കളിക്ക് അര്‍ഹത നേടി.
റോജര്‍ ഫെഡററും ഹിയോന്‍ ചുങ്ങും തമ്മിലുള്ള സെമിഫൈനലിലെ വിജയിയെയാണ് മരിന് സിലിച്ച് ഫൈനലില്‍ എതിരിടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: