തിരുവനന്തപുരം: പതിമൂന്നു കോടിയുടെ തട്ടിപ്പാരോപണത്തില്‍ കുടുങ്ങിയ ബിനോയ് കോടിയേരി ദുബായ് പോലീസിന്റെ സ്വഭാവ സര്‍ട്ടിഫിക്കറ്റുമായി രംഗത്ത്.
ബിനോയിയുടെ അഭ്യര്‍ഥന പ്രകാരമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് ദുബായ് പോലീസിലെ കുറ്റാന്വേഷണ വിഭാഗം ആക്ടിങ്ങ് ഡയറക്ടര്‍ സലീം ഖലീഫ അലി ഖലീഫ അല്‍റുമൈത്തി സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കുന്നു. സര്‍ട്ടിഫിക്കറ്റ് നല്‍കും വരെ ബിനോയിയുടെ സ്വഭാവം നല്ലതാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റില്‍ കേസ് ഇല്ലെന്നോ ഉണ്ടായിരുന്നില്ലെന്നോ പറയുന്നില്ല.
കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ചയായ പതിമൂന്നു കോടി രൂപയുടെ തട്ടിപ്പു കേസില്‍ നിന്നു രക്ഷപെടാനുള്ള ശ്രമമായാണ് ഈ നീക്കത്തെ കാണുന്നത്. എന്നാല്‍ ബിനോയ്ക്കെതിരെയുള്ള കേസല്ല, ദുബായിയിലെ വ്യവസായി പോളിറ്റ് ബ്യൂറോയ്ക്ക് നല്കിയ പരാതിയാണ് വിവാദമായിരിക്കുന്നത്. തങ്ങളില്‍ നിന്ന് ഓഡി കാര്‍ വാങ്ങാനും ബിസിനസ് വിപുലപ്പെടുത്താനും വാങ്ങിയ വായ്പ്പ തിരിച്ചടച്ചില്ലെന്നും മുതലും പലിശയും അടക്കം 13 കോടി മടക്കി നല്‍കാനുണ്ടെന്നുമാണ് പരാതി. അബുദാബിയിലെ ജാസ് ടൂറിസം കമ്പനി പോളിറ്റ് ബ്യൂറോയ്ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. കേസില്ലെന്ന് കാട്ടി തലയൂരാനാണ് ബിനോയിയുടെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: