ന്യൂദല്‍ഹി: പ്രധാനമന്ത്രി, രാഷ്ട്രപതി തുടങ്ങിയ പ്രധാന വ്യക്തികള്‍ക്ക് പറക്കാന്‍ അത്യാധുനിക സുരക്ഷ സംവിധാനങ്ങളോടു കൂടിയ 777-300 ഇആര്‍ ബോയിങ്ങ് ഒരുങ്ങിക്കഴിഞ്ഞു. എയര്‍ ഇന്ത്യ 1 വിമാനം ഇനി കൂടുതല്‍ മികവുറ്റതാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിനായി രണ്ട് 777-300 ഇആര്‍ വിമാനങ്ങള്‍ രാജ്യം സ്വന്തമാക്കിക്കഴിഞ്ഞു. രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി എന്നിവര്‍ക്ക് വേണ്ടിയുള്ളതാണ് എയര്‍ ഇന്ത്യ1 വിമാനം.
25 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് 747-400 ബോയിങ്ങിന് പകരക്കാരനായി 777-300 ഇ ആര് എത്തുന്നത്. പരമാവധി ഇന്ധനം വിമാനത്തില്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സ്റ്റോപ്പുകള്‍ ഒഴിവാക്കി ദീര്‍ഘദൂരം സഞ്ചരിക്കാനാകും എന്നതാണ് പുതിയ വിമാനത്തിന്റെ പ്രധാന സവിശേഷത. 396 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ വിമാനത്തിന് ശേഷിയുണ്ട്. എന്നാല്‍ എയര്‍ ഇന്ത്യ-1 രൂപ കല്‍പ്പന ചെയ്തിരിക്കുന്നത് സാധാരണ രീതിയില്‍ നിന്നും വ്യത്യസ്തമായാണ്.
കോണ്‍ഫറന്‍സ് മുറി, പ്രത്യേക അടുക്കള, പ്രധാനമന്ത്രിക്കോ രാഷ്ട്രപതിക്കോ വേണ്ടിയുള്ള പ്രത്യേക സജ്ജീകരണങ്ങളോടു കൂടിയ കിടപ്പുമുറി, മൊബൈല്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ എന്നിവയും വിമാനത്തില്‍ ഒരുക്കിയിട്ടുണ്ട്. ഓപ്പറേഷന് തിയേറ്റര്‍ ഉള്‍പ്പടെ മുഴുവന്‍ സമയ മെഡിക്കല്‍ സേവനവും ലഭ്യമാകും. ലോകത്തിലെ തന്നെ ഏറ്റവും കാര്യക്ഷമമായ ജിഇ90-115 ബിഎല്‍ എഞ്ചിനുകളാണ് വിമാനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. അമേരിക്കന്‍ എയര്‍ ഫോഴ്സ് 1 ന് സമാനമായി ഗ്രനേഡ്- റോക്കറ്റ് ആക്രമണങ്ങള്‍ പ്രതിരോധിക്കുവാനുള്ള സംവിധാനവും, ശത്രുക്കളുടെ ആക്രമണം മുന്‍കൂട്ടി അറിയാനുളള റഡാര്‍ സംവിധാനവും വിമാനത്തിനുണ്ട്. ദിവസങ്ങള്‍ക്കകം വിമാനങ്ങള്‍ ഇന്ത്യയിലെത്തുമെന്നാണ് സൂചന. എന്നാല്‍ 2018 മുതല്‍ ദീര്‍ഘദൂര യാത്രകള്‍ക്ക്് മാത്രമേ ഈ വിമാനങ്ങള്‍ ഉപയോഗിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: