ന്യൂദല്‍ഹി: രാജ്യം 69-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. സ്വാതന്ത്ര്യത്തിനായി ജീവന് ത്യജിച്ച ജവാന്മാരുടെ ഓര്‍മക്കായി ഇന്ത്യാഗേറ്റിലെ അമര്‍ ജവാന് ജ്യോതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അര്‍പ്പിച്ചു. തുടര്‍ന്ന് മോദി പരേഡിനായി രാജ്പഥിലെത്തി. അശ്വാരൂഢ സേനയുടെ അകമ്പടിയോടെ രാഷ്ട്രപതി രാംനാഥ് കോവിന്ദും 10 ആസിയാന്‍ രാഷ്ട്രത്തിലവന്മാരും രാജ് പഥിലെത്തിയത്.
സംസ്കാരങ്ങളുടെ വൈവിധ്യം വളിച്ചോതുന്ന പരേഡുകളും സൈനിക ശക്തി തെളിയിക്കുന്ന മാര്‍ച്ചും തലസ്ഥാനത്തെ രാജ്പഥില്‍ അരങ്ങേറും. ആസിയാന്‍ രാജ്യങ്ങളിലെ തലവന്മാര് മുഖ്യാതിഥികളായി പങ്കെുടക്കുന്നതിനാല് മാര്‍ച്ച് പാസ്റ്റില്‍ ആദ്യം ആസിയാന്‍ പതാക വഹിച്ച് സൈനികര്‍ മന്നേറും. അതിനു പിറകെയായിരിക്കും സൈനിക ശക്തി വിളിച്ചോതുന്ന പ്രകടനം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി വിവിധ സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 23 നിശ്ചല ദൃശ്യങ്ങളാണ് രാജ്പഥിലൂടെ നീങ്ങുന്ന പരേഡില്‍ ഉള്ളത്. നാലു വര്‍ഷങ്ങള്‍ക്ക് ശേഷം കേരളവും പരേഡില്‍ പങ്കെടുക്കുന്നുണ്ട്.
ഇതാദ്യമായാണ് റിപ്പബ്ലിക് ദിന പരേഡിന് ഇന്ത്യ ഇത്രയേറെ രാഷ്ട്രത്തലവന്മാരെ ക്ഷണിക്കുന്നത്. ബ്രൂണെ, കംബോഡിയ, സിംഗപ്പൂര്‍, ഇന്തൊനീഷ്യ, മലേഷ്യ, മ്യാന്മാര്, ലാവോസ്, തായ്ലന്ഡ്, വിയറ്റ്നാം, ഫിലിപ്പീന്‍സ്, എന്നീ രാഷ്ട്രങ്ങളുടെ തലവന്മാരാണ് ഇത്തവണ ദല്‍ഹിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: