പുനെ: മഹാരാഷ്ട്രയിലെ കൊല്ഹാപുരില് പാഞ്ചഗംഗ നദിയിലേക്ക് ബസ് മറിഞ്ഞ് 12 പേര് മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച്ച രാത്രി 11.45നായിരുന്നു അപകടം. ശിവജി പാലത്തില്‍ വെച്ച് ഡ്രൈവര്‍ക്ക് ബസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം.
ബസില്‍ 17 പേരാണ് ഉണ്ടായിരുന്നത്. ഗന്പതിപുലെയില് നിന്ന് പുനെയിലേക്ക് പോവുകയായിരുന്നു ബസ്. പൂനയിലെ ബലേവാഡിയില്നിന്നുള്ളവരായിരുന്നു യാത്രക്കാര്‍. ഇവര്‍ പൂനയിലെ ഗണപതിപുലെയിലേക്കു പോകുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമായതെന്നാണ് കരുതുന്നത്.
വഴി യാത്രികര്‍ പോലീസില്‍ വിവരം അറിയിച്ചതോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: