കണ്ണൂര്‍: മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ പി ജയരാജന്റെ മകനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സസ്പെന്റ് ചെയ്ത എഎസ്ഐ കെ.എം മനോജ് കുമാറിനെ സര്‍വീസില്‍ തിരിച്ചെടുത്തു. അന്വേഷണത്തില്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
കണ്ണൂര്‍ എസ്പി ജി ശിവവിക്രമിന്റേതാണ് നടപടി. മനോജ് കുമാര്‍ ഡ്യൂട്ടി നിര്‍വഹിക്കുകയാണ് ചെയ്തതെന്നും ജയരാജന്റെ മകന് ആശിഷ് രാജാണ് ബഹളം വെച്ചതെന്നും സ്റ്റേഷനില്‍ ഡൂട്ടിയിലുണ്ടായിരുന്ന സിപിഒ അനുപമ മൊഴി നല്‍കിയിരുന്നു.
അതേ സമയം മാലൂര്‍ പൊലിസ് സ്റ്റേഷനിലേക്ക് മനോജിനെ സ്ഥലം മാറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: